ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്

post

19 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച (ജൂലൈ 10) 17 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേര്‍ രോഗമുക്തരായി. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേര്‍ ബിഎസ്എഫ് ജവാന്‍മാരാണ്. ഒരു കുടുംബത്തിലെ 4 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആലുവയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച അതിരപ്പിള്ളി സ്വദേശിയായ ചുമട്ടുതൊഴിലാളി (54, പുരുഷന്‍), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് കൈനൂരില്‍ വന്ന ബിഎസ്എഫ് ജവാന്‍ (40, പുരുഷന്‍), ജൂണ്‍ 15 ന് ഉത്തരാഖണ്ഡില്‍ നിന്ന് കൈനൂരില്‍ വന്ന ബിഎസ്എഫ് ജവാന്‍(45, പുരുഷന്‍), ജൂണ്‍ 25 ന് ബീഹാറില്‍ നിന്ന് വന്ന 23 വയസ്സുള്ള ബീഹാര്‍ സ്വദേശിയായ പുരുഷന്‍, ജൂണ്‍ 28 ന് മുംബെയില്‍ നിന്ന് വന്ന കിഴക്കെകോട്ട സ്വദേശി (45, പുരുഷന്‍), ജൂണ്‍ 08 ന് മുംബെയില്‍ നിന്ന് വന്ന മാള സ്വദേശി (40, പുരുഷന്‍), ജൂണ്‍ 20 ന് ഷാര്‍ജയില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി (31, പുരുഷന്‍), ജൂലൈ 03 ന് ദുബൈയില്‍ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി (32, പുരുഷന്‍), ജൂണ്‍ 24 ന് ഇംഗ്ലണ്ടില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (30, പുരുഷന്‍), ജൂണ്‍ 23 ന് കുവൈറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (31, പുരുഷന്‍), ജൂണ്‍ 23 ന് ദുബായില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി, (30, സ്ത്രീ), ജൂലൈ 03 ന് ഖത്തറില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി (44, പുരുഷന്‍), ജൂണ്‍ 19 ന് അജ്മനില്‍ നിന്ന് വന്ന ചാവക്കാട് സ്വദേശി (26, സ്ത്രീ), ജൂലൈ 07 ന് സൗദിയില്‍ നിന്ന് വന്ന വടക്കെക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍ (53, പുരുഷന്‍,26, സ്ത്രീ, 25, സ്ത്രീ, 1 വയസ്സുള്ള പെണ്‍കുഞ്ഞ്) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 574 ആയി. 363 പേര്‍ ഇതുവരെ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച 184 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 15984 പേരില്‍ 15762 പേര്‍ വീടുകളിലും 222 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 34 പേരെയാണ് വെളളിയാഴ്ച (ജൂലൈ 10) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 923 പേരെ വെളളിയാഴ്ച (ജൂലൈ 10) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1387 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

വെളളിയാഴ്ച (ജൂലൈ 10) 666 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 14704 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 13434 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1270 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 5825 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെളളിയാഴ്ച (ജൂലൈ 10) 382 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 47666 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 121 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.വെളളിയാഴ്ച (ജൂലൈ 10) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 500 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.