തളിര്‍ ബാല്യത്തിന് ഒരു കരുതല്‍: വിക്ടോറിയ ആശുപത്രിയിൽ ഇനി പിറക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു തണൽ മരം

വളര്‍ന്നുവരുന്ന തലമുറയ്ക്ക് പരിസ്ഥിതിയുടെ തണലൊരുക്കുന്ന ‘തളിര്‍ ബാല്യത്തിന് ഒരു കരുതല്‍' പദ്ധതിക്ക് സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ തുടക്കം. ഗവ. വിക്ടോറിയ ആശുപത്രിയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൃക്ഷതൈ സമ്മാനമായി നല്‍കിയാണ് പദ്ധതി തുടരുക.
നാല് ഘട്ടങ്ങളിലായി 1000 വൃക്ഷതൈകള്‍ അമ്മയ്ക്കും കുഞ്ഞിനും നല്‍കും. വിതരണംചെയ്തവയുടെ പരിപാലനം അംഗനവാടികള്‍ വഴി നടപ്പിലാക്കും. റോട്ടറി ക്ലബ് ഓഫ് കൊല്ലം ബൈപാസ് സിറ്റിയുടെ സഹകരണത്തോടെയാണ് പദ്ധതിനിര്‍വഹണം. ജില്ലാതല ഉദ്ഘാടനം ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി.മനോജ് കുമാര്‍ നിര്‍വഹിച്ചു. ആശുപത്രിയില്‍ ജനിച്ച 14 കുഞ്ഞുങ്ങളുടെ എണ്ണം കണക്കാക്കി അത്രയും വൃക്ഷത്തൈകള്‍ ആശുപത്രി പരിസരത്ത് നട്ടു. പരിസ്ഥിതിപ്രവര്‍ത്തനത്തിലൂടെ മാതൃകയായ കുട്ടികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ പ്രശസ്തിപത്രവും വൃക്ഷത്തൈകളും നല്‍കി. വൃക്ഷങ്ങള്‍ ധാരാളം നട്ടുപിടിപ്പിക്കണമെന്നും പ്രകൃതിസമ്പത്ത് സംരക്ഷിക്കേണ്ടത് കൂട്ടായഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിപാലനത്തില്‍ മികവുപുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന ‘ഭൂമിത്രവിദ്യാലയം പുരസ്‌കാരം' പദ്ധതി പ്രഖ്യാപനം ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് നടത്തി. സ്‌കൂള്‍ തുറന്നത് മുതല്‍ കേരളപിറവി വരെ മികച്ച രീതിയില്‍ ഹരിത ചട്ടവും ശുചിത്വവും പാലിക്കുന്ന സ്‌കൂളുകള്‍ക്ക് ഈ വര്‍ഷം മുതല്‍ ശിശുദിനാഘോഷത്തിന്റെ ഭാഗമായി നല്‍കുന്ന പുരസ്‌കാരമാണിത്.
ശിശുക്ഷേമ സമിതി വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ.ഷീബ ആന്റണി അധ്യക്ഷയായി. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ.ഡി.ഷൈന്‍ദേവ്, ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ. സനല്‍ വാമദേവന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ അനില്‍കുമാര്‍, വിക്ടോറിയ ആശുപത്രി സൂപ്രണ്ട് കെ.വി.സുമി, റോട്ടറി ക്ലബ് പ്രസിഡന്റ് മനോജ്, ജില്ലാ ട്രഷറര്‍ എന്‍.അജിത് പ്രസാദ്, റോട്ടറി ക്ലബ് എക്‌സിക്യൂട്ടീവ് അംഗമായ കുറവൂര്‍ എല്‍. വര്‍ഗീസ്, വിക്ടോറിയ ആശുപത്രി പി.ആര്‍.ഒ അരുണ്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.