തേജസ്വിനി പുഴയില്‍ 2.5 ലക്ഷം കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

post

കാസര്‍കോട് : പൊതുജലാശയങ്ങളില്‍ മത്സ്യസമ്പത്ത്് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ  സുഭിക്ഷ കേരളം പദ്ധതിയിലൂടെ കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ തേജസ്വിനി പുഴയില്‍ 2.5ലക്ഷം കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പുലിയന്നൂര്‍ കടവില്‍ നടന്ന പരിപാടിയില്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കയ്യൂര്‍ -ചീമേനി  പഞ്ചായത്ത് പ്രസിഡന്റ്  കെ. ശകുന്തള നിര്‍വഹിച്ചു .ഫിഷറിസ്  ഡെപ്യൂട്ടി ഡയറക്ടര്‍ പിവി സതീശന്‍, വാര്‍ഡ് മെമ്പര്‍ കെ  ഭാസ്‌കരന്‍, പ്രൊജക്റ്റ് കോ-ഒര്‍ഡിനേറ്റര്‍മാരായ ആതിര ഐ പി,  സുഷമ, ശ്വേത ദാമോദരന്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ എന്‍ എം വിജയന്‍, എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

പാണാര്‍കുളത്ത് കാര്‍പ്പ് മത്സ്യ വിത്ത് നിക്ഷേപിച്ചു

ചെങ്കള ഗ്രാമപഞ്ചായത്തിലെ ഡി ടി പി സി ടൂറിസം കേന്ദ്രമായ പാണാര്‍ കുളത്ത് ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ കാര്‍പ്പ് മത്സ്യ വിത്ത് നിക്ഷേപിച്ചു. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു ചെങ്കള ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് ഷാഹിന സലീം,  വാര്‍ഡ് മെമ്പര്‍ മഹമ്മൂദ് തൈവളപ്പ്,  പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ. അഹമ്മദ് ഹാജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍ , പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എ.പി. ആതിര  തുടങ്ങിയവര്‍ പങ്കെടുത്തു .റെഡ് തിലാപിയ, കോയി കാര്‍പ് തുടങ്ങിയ വര്‍ണമത്സ്യ വിത്തുകളും പാണാര്‍ കുളത്ത് നിക്ഷേപിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.