ചെറിയനാട് വാര്‍ഡ് നമ്പര്‍ 4 ല്‍ റസിഡന്‍ഷ്യല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

post

ആലപ്പുഴ: ചെങ്ങന്നൂര്‍ താലൂക്കിലെ ചെറിയനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 4 ല്‍ ഒരു വീട്ടിലെ തന്നെ രണ്ടുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് 19 രോഗം കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കാതിരിക്കാന്‍ , രോഗ ബാധ ഉണ്ടായിരുന്ന ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍, സ്ഥലങ്ങള്‍ എന്നിവയിലൂടെ രോഗ വ്യാപനം ഉണ്ടാകുന്നത് തടയുന്നതിന് ചെറിയനാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 4 ല്‍ രോഗബാധ സ്ഥിരീകരിച്ച വീടിന്‍െര 100 മീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ ഉത്തരവായി. ഈ വാര്‍ഡിലെ അരോഗ്യ ജാഗ്രതാ സമിതികള്‍ കൂടി നിയന്ത്രണം വരുത്തേണ്ട പ്രദേശങ്ങള്‍ തീരുമാനിച്ച് ജില്ല കളക്ടറെ അറിയിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

പ്രസ്തുത പ്രദേശങ്ങളിലെ റോഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിക്കുന്നു. അവശ്യ വസ്തുക്കളുടെ വിതരണത്തിനും അടിയന്തിര വൈദ്യ സഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകള്‍ ഉണ്ടായിരിക്കും. അവശ്യ / ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ എട്ട് മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പി.ഡി.എസ്.) രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല. യാതൊരു കാരണവശാലും നാലിലധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. പ്രദേശങ്ങളില്‍ പോലീസ് നിരീക്ഷണവും തദ്ദേശ സ്വയംഭരണ വകുപ്പിന്റ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണവും ശക്തമാക്കേണ്ടതാണ്. ഈ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പോലീസ് , വാര്‍ഡ് ആര്‍ ആര്‍.റ്റി കളുടെ സേവനം നേടാവുന്നതാണ് .

ടി പ്രദേശങ്ങളിലെ ആരാധാനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് പരമാവധി 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം. കോവിഡ് 19 രോഗനിര്‍വ്യാപന പ്രവര്‍ത്തനവുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ മാത്രം അവശ്യജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാം. പോലീസ്, ട്രഷറി, പെട്രോളിയം, എല്‍. പി. ജി. പോസ്റ്റോഫീസുകള്‍ എന്നിവയ്ക്കും നിയന്ത്രണമാന ദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം.

ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും 2005 ദുരന്തനിവാരണ നിയമപ്രകാരവും ഐ.പി.സി. സെക്ഷന്‍ 188,269 പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിട്ടുണ്ട്.