ജില്ലയില്‍ എട്ടു പേര്‍ക്കു കൂടി കോവിഡ്; ഒരാള്‍ക്ക് രോഗമുക്തി

post

കോഴിക്കോട് : ജില്ലയില്‍ ഇന്നലെ (14.06.20) എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ 2, സൗദി 2, കുവൈത്ത് 1) മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എറണാകുളത്ത് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ഇന്നലെ രോഗമുക്തനായിട്ടുണ്ട്.

പോസിറ്റീവായവര്‍:

1. ഒഞ്ചിയം സ്വദേശി (44 വയസ്സ്)- ജൂണ്‍ ആറിന് സൗദിയില്‍ നിന്ന് കരിപ്പൂര്‍ വഴി നാട്ടിലെത്തി കൊറോണ പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലാണ്.

2. ഉണ്ണികുളം സ്വദേശി (38)- മെയ് 22 ന് ഷാര്‍ജ-കരിപ്പൂര്‍ വിമാനത്തിലെത്തി ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയതായിരുന്നു. സ്രവപരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ അവിടെ ചികിത്സയിലാണ്.

3. കായണ്ണ സ്വദേശിനി (24)- ജൂണ്‍ നാലിന് ചെന്നൈയില്‍ നിന്ന് ബസില്‍ തൃശൂരിലെത്തി. അവിടെ നിന്ന് സ്വന്തം വാഹനത്തില്‍ കോഴിക്കോട് വന്ന് കോവിഡ് പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.

4 & 5. ഒളവണ്ണ സ്വദേശികളായ സഹോദരങ്ങള്‍ (6 വയസ്സായ പെണ്‍കുട്ടിയും 10 വയസ്സായ ആണ്‍കുട്ടിയും)- ജൂണ്‍ നാലിന് പിതാവിനൊപ്പം ചെന്നൈയില്‍ നിന്ന് ബസില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. പിതാവ് നേരത്തെ പോസിറ്റീവായി ചികിത്സയിലാണ്.

6. കടലുണ്ടി സ്വദേശി (30) ജൂണ്‍ നാലിന് അബുദാബി- കൊച്ചി വിമാനത്തില്‍ എത്തി. സര്‍ക്കാര്‍ സജ്ജീകരിച്ച വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ പരിചരണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. സ്രവപരിശോധനയില്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി.

7. കൊയിലാണ്ടി സ്വദേശി (50). ജൂണ്‍ 12 ന് കുവൈത്ത്- കോഴിക്കോട് വിമാനത്തിലെത്തി രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്രവപരിശോധനയില്‍ പോസിറ്റീവായി.

8. ചങ്ങരോത്ത് സ്വദേശി (50). ജൂണ്‍ 10 ന് സൗദിയില്‍ നിന്ന് കണ്ണൂരിലെത്തി ടാക്സിയില്‍ വീട്ടില്‍ വന്ന് നിരീക്ഷണത്തിലായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. സ്രവപരിശോധനയില്‍ പോസിറ്റീവായി.

എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 157 ഉം രോഗമുക്തി നേടിയവര്‍ 60 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു.

ഇപ്പോള്‍ 96 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 23 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 66 പേര്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും മൂന്നു പേര്‍ കണ്ണൂരിലും മൂന്നു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

കൂടാതെ ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്.

ഇന്നലെ 175 സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 8708 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8631 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 8446 എണ്ണം നെഗറ്റീവ്  ആണ്. 77 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി 627 പേര്‍ കൂടി നിരീക്ഷണത്തില്‍ വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇപ്പോള്‍ ആകെ 11,342പേര്‍ നിരീക്ഷണത്തിലുണ്ട്.  ഇതുവരെ 37,486 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി  20 പേര്‍  മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 7 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും നിരീക്ഷണത്തില്‍ വന്നു. ഇതോടെ മെഡിക്കല്‍ കോളേജില്‍  90 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍  75 പേരും ഉള്‍പ്പെടെ 165 പേര്‍ ആശുപത്രിയില്‍ നീരീക്ഷണത്തില്‍ ഉണ്ട്. 25 പേര്‍ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയി.

ഇന്നലെ വന്ന 119 പേര്‍ ഉള്‍പ്പെടെ ആകെ 3538 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 395 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 3074 പേര്‍ വീടുകളിലും 69 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 86 പേര്‍ ഗര്‍ഭിണികളാണ്.  

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 6  പേര്‍ക്ക് ഇന്നലെ  കൗണ്‍സലിംഗ് നല്‍കി. 222 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 1824 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 5578 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.