അന്ധകാരനഴി ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ധാരണയായി

post

ആലപ്പുഴ: അന്ധകാരനഴി ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഉപദേശക സമിതി യോഗം ചര്‍ച്ച നടത്തി. ജില്ല പ്ലാനിങ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ല കളക്ടര്‍ എ അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു.

യോഗത്തിലെ പ്രധാന തീരുമാനം:  ഷട്ടറുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കനുസൃതം ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വേലിയേറ്റ-വേലിയിറക്ക തക്കവും കാലവും അനുസരിച്ച് ഷട്ടര്‍ ഉയര്‍ത്തും. തീയതി ഇറിഗേഷന്‍ വകുപ്പ് നിശ്ചയിക്കും. പൊഴി മുറിച്ച് വെള്ളക്കെട്ട് ഒഴിവാക്കും. മണല്‍ പുറത്തേക്ക് കൊണ്ടുപോകില്ല.നീരൊഴുക്കിന് തടസ്സമാകുന്ന പക്ഷം മണല്‍ഭിത്തി മുറിക്കും. മണല്‍ ഇറിഗേഷന്‍ വകുപ്പിന്റെ ചുമതലയില്‍ പ്രദേശത്ത് സൂക്ഷിക്കും. ഡെപ്യൂട്ടി കളക്ടര്‍ ആശ സി എബ്രഹാം, ആര്‍ഡിഒ എസ് സന്തോഷ്‌കുമാര്‍, വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍,പ്രദേശവാസികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.