ഞങ്ങ കാസ്രോട്ടെ കലോത്സ വിശേഷങ്ങള്‍

post

ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട്ട് വിരുന്നെത്തിയ കേരള സ്‌കൂള്‍ കലോത്സവം ഉഷാറായി മുന്നേറുകയാണ്. കാസര്‍കോടിന്റെ കലാവൈവിധ്യങ്ങളായ യക്ഷഗാനവും 'അലാമിക്കളിയും' പൂരക്കളിയും  ചുവട് വെച്ച് സ്വാഗത ഗാനത്തിന് ശേഷം മോഹിനിയാട്ടവും കൂടിയാട്ടവും മിമിക്രിയും വട്ടപ്പാട്ടുമൊക്കെയായി 28 വേദികളും ഉണര്‍ന്നു കഴിഞ്ഞു. കലോത്സവ നഗരിയിലെ കലാ വിശേഷങ്ങള്‍:

തളരില്ല ഞങ്ങ

മെയ് വഴക്കവും പ്രകടനങ്ങളും കൊണ്ട് അവര്‍ 14 പേരും വേദിയെ ഹരം കൊള്ളിക്കുമ്പോഴും ഉള്ളില്‍ നീറ്റലായിരുന്നു. തങ്ങളുടെ കൂട്ടുകാരന്‍ അരുണിന് എന്തെങ്കിലും പറ്റിക്കാണുമോയെന്ന ആധിയായിരുന്നു അവര്‍ക്ക്. പൂരക്കളി മത്സരം നടക്കുന്ന പടന്നക്കാട് കാര്‍ഷിക കോളേജ് വേദിയിലാകെ ആശങ്കയും സങ്കടവുമായിരുന്നു. കൊല്ലം ജില്ലയിലെ എ സ് എച്ച് എസ് പാരിപ്പള്ളി സ്‌കൂളിലെ പൂരക്കളി ടീമിലെ പാട്ടുകാരന്‍ അരുണിനെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ പോലീസും സംഘാടകരും അധ്യാപകരുമൊക്കെ കാണാതായ അരുണിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു.15 പേരടങ്ങുന്ന  ടീമിലെ പാട്ടുകാരന്‍ ഇല്ലാതെയിരുന്നിട്ടും 14 പേരായി ടീം വേദിയിലെത്തി. മാറി മാറി പാട്ടുപാടി. മനസ്സറിഞ്ഞ് എല്ലാരും വേദിയില്‍ കളിച്ചിറങ്ങിയപ്പോള്‍ സദസ്സിലൊന്നാകെ കൈയ്യടി. കളി കഴിഞ്ഞിറങ്ങിയപ്പോള്‍ കാണാണ്ടായ അരുണിനെ കിട്ടിയ വാര്‍ത്തയെത്തി. സങ്കടപ്പെട്ടിരുന്ന ടീം കൊല്ലം വീണ്ടും ഉഷാറായി.

നിങ്ങ കളിച്ച പൂരക്കളി പാട്ടെഴുതിയത് നമ്മ കാഞ്ഞങ്ങാട്ട്ന്ന്

ഉത്തരമലബാറിന്റെ സ്വന്തം പൂരക്കളി കലോത്സവത്തില്‍ മത്സരത്തിലെത്തിയിട്ട് മുപ്പതു വര്‍ഷത്തോളമായിട്ടെയുള്ളു. ഇത്തവണ വലിയൊരു സസ്‌പെന്‍സ് ഉണ്ട് പൂരക്കളിക്ക് പാട്ടുകള്‍ രചിച്ച കാഞ്ഞങ്ങാട്ടിലെ മണ്ണിലേക്കാണ്. 18 നിറങ്ങളില്‍ ചിട്ടപ്പെടുത്തിയ പൂരക്കളി പാട്ടുകളെ രചനാ വൈഭവം കൊണ്ട് സമ്പന്നമാക്കിയത് കാഞ്ഞങ്ങാട് കുഞ്ഞിവീട്ടിലെ കണ്ണന്‍ എഴുത്തച്ഛനാണ്.രാമായമം വന്‍കളി,കണ്ണന്‍ പാട്ട് എന്നിവയടക്കം രചിച്ചത് കണ്ണന്‍ എഴുത്തച്ഛനാണ്.  പടന്നക്കാട് കാര്‍ഷിക കോളേജിലെ വേദിയില്‍ നടന്ന പൂരക്കളി അങ്ങേയറ്റം ആവശമായിരുന്നു.

 കാസ്രോട്ട് ബന്നിട്ട് തെയ്യം കൂടാണ്ട് പോല്ലെ..

സംസ്ഥാന സ്‌ക്കൂള്‍ കലോത്സവം,കൂടാന്‍ വരുന്നവര്‍ ചോദിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദൃവും ആഗ്രഹവും ഇതാണ്....''തെയ്യത്തിന്റെ നാട്ടില്‍ വന്നിട്ട്,ഒരു തെയ്യക്കോലത്തെ കാണതെ എങ്ങനെയാ തിരിച്ച് പോകുക...?അങ്ങനെ ചിന്തിക്കുന്നവര്‍ക്കായ്....കലോത്സവം നടക്കുന്നതിന്  അടുത്ത സ്ഥലങ്ങളില്‍  കളിയാട്ടം നടക്കുന്ന വിവരം അറിയാം:
നവംബര്‍ 29നീലേശ്വരം കറുവാച്ചേരി പതിക്കല്‍ ചാമുണ്ടെശ്വരി ക്ഷേത്രം,അറുവാടി തോണ്ടി, കൊയിലേരിയന്‍ ഗുരുക്കള്‍, പതിക്കല്‍ ചാമുണ്ഡി, ഭഗവതി, ഗുളികന്‍.
ഡിസംബര്‍ ഒന്ന് നീലേശ്വരം ചിത്താരി വിഷ്ണുചാമുണ്ടെശ്വരി ദേവസ്ഥാനം : പൂമാരുതന്‍, രക്തചാമുണ്ടി, ഭഗവതി, വിഷ്ണുമൂര്‍ത്തി മുതലായവ

നവംബര്‍ 29, ഡിസംബര്‍ ഒന്ന്‌നീലേശ്വരം പടിഞ്ഞാട്ടം കൊഴുവല്‍ നാഗച്ചേരി ഭഗവതി ദേവസ്ഥാനം : ഭഗവതി തെയ്യവും മറ്റ് തെയ്യങ്ങളും
നവംബര്‍ 30,ഡിസംബര്‍ ഒന്ന് മാട്ടൂല്‍ കൂതാട്ട് നെടുമ്പ കാവ്, കണ്ണൂര്‍ : ധര്‍മ്മദൈവം, മടയില്‍ ചാമുണ്ഡി, പത്തലത്തില്‍ പത്ര, ഒന്നുറനാല്‍പ്പത്, പൊട്ടന്‍, ഗുളികന്‍, കുറത്തി, വിഷ്ണുമൂര്‍ത്തി.

കായലോരത്ത ബേക്കല്‍ വേദികള്‍ സൂപ്പറാ

  കേരള കലോത്സവം നടക്കുന്ന കാഞ്ഞങ്ങാട്ടെ തിരക്കില്‍ നിന്ന് കുറച്ച് മറി പടന്നക്കാട് ബേക്കല്‍ ക്ലബിലെ ഗുരു ചന്തു പണിക്കര്‍ വേദിയിലേക്കും,പാല ഭാസ്‌കര ഭാഗവതര്‍ വേദിയിലേക്കും എത്തിയാ മൂന്നുണ്ട് കാര്യങ്ങള്‍ സംസ്‌കൃതോത്സവം കാണാം, കൂടിയാട്ടവും തുള്ളലുമൊക്കം കണ്ടാസ്വദിക്കാം.പിന്നെ കായലോരത്തിരുന്ന് വിശ്രമിക്കാം. മതിയാവേളം കായല്‍ സൗന്ദര്യമാസ്വദിച്ച് മടങ്ങാം.ആദ്യ ദിനം പടന്നക്കാട് ബേക്കല്‍ ക്ലബിലെ പാല ഭാസ്‌കര ഭാഗവതര്‍ വേദിയില്‍ കൂടിയാട്ടമായിരുന്നു.ഒരു അപ്പീലടക്കം ആകെ മത്സരിച്ചത് 12 ടീമുകള്‍.
ആംഗികം വാചികം, ആഹാര്യം, സാത്വികം എന്നിങ്ങനെ നാല് വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്‌കൃതനാടകമായ കൂടിയാട്ടം കാണാന്‍ സദസ്സ് സമ്പന്നമായിരുന്നു.അരങ്ങു വിതാനം മുതല്‍ മംഗളശ്ലോകം വരെയുള്ള ചടങ്ങളുകള്‍ കുട്ടികള്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്നവര്‍ കണ്ണിമ ചിമ്മാതെ കടിയാട്ടത്തില്‍ മുഴുകുകയായിരുന്നു

മലബാറിന്റെ സൗന്ദര്യമാസ്വദിച്ച് ഭക്ഷണം രുചിച്ചറിയാം

കലോല്‍സവ മാമാങ്കത്തിനെത്തുന്നവര്‍ക്ക് മലബാറിന്റെ പാരമ്പര്യ ഭക്ഷണവും സാംസ്‌കാരിക തനിമയും ദൃശ്യഭംഗിയും കാണാനുള്ള വന്‍ പദ്ധതി പാക്കേജുകളുമായി ബി ആര്‍ ഡി സി യും കലോത്സവ ദൃശ്യവിസ്മയ കമ്മറ്റിയും സജീവം.നാലു ദിവസങ്ങളിലായി ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് കൈ മെയ് മറന്ന് ഒരുക്കം നടത്തുമ്പോള്‍ കലോല്‍സവത്തിനെത്തുന്നവര്‍ക്ക് മലബാറിന്റെ പാരമ്പര്യ ഭക്ഷണം ആസ്വദിക്കാനും തെയ്യം, കളരി, കോട്ടകള്‍ എന്നിവ കാണാനും ഹൗസ്‌ബോട്ട് സവാരിയും കയാക്കിംഗും നടത്തുന്നതിനുമായുള്ള വന്‍ പാക്കേജുകളുമായി സ്‌മൈല്‍ സംരംഭങ്ങള്‍ ഒരുക്കമായി. ബിആര്‍ഡിസിയും കലോത്സവ ദൃശ്യവിസ്മയ കമ്മറ്റിയും ചേര്‍ന്നു ചരിത്രത്തിലാദ്യമായി നടപ്പിലാക്കുന്ന കലോത്സവ ടൂറിസത്തിന്റെ ഭാഗമായായാണ്   വ്യത്യസ്തമായ ടൂറിസം പാക്കേജുകള്‍. പ്രധാന സ്റ്റേജിനടുത്തുള്ള പ്രകൃതിയുടെ പച്ചപ്പിട്ട കാവിനടുത്തായി  കളരി ആയോധനാ സമ്പ്രദായങ്ങളും മെയ്യഭ്യാസമുറകളും പരിചയപ്പെടുത്തുന്ന ചന്തുകളരി സംഘത്തിന്റെ വടക്കന്‍ കളരി ചിട്ടകള്‍  സ്‌മൈല്‍ സംരംഭകര്‍ പരിചയപ്പെടുത്തും.

 ബേക്കലും അസ്തമയ ദൃശ്യവും കാണാം

ബേക്കല്‍ കോട്ടയുടെ ചരിത്ര പശ്ചാത്തലവും അസ്തമന ദൃശ്യവും നോക്കി കാണുന്നതിന് സൗകര്യമുണ്ട്. വൈകീട്ട് 4.30 മുതല്‍ രാവിലെ എട്ടു മണി വരെയും ആസ്വാദ്യകരമാക്കാന്‍ തക്കവണ്ണമുള്ള ബേക്കല്‍ ബീച്ച് ടെന്റ് ക്യാമ്പ് സന്ദര്‍ശകര്‍ക്ക് പ്രത്യേക അനുഭവമാകും. പ്രഭാതകര്‍മ്മങ്ങള്‍ക്കും  ഭക്ഷണം കഴിക്കാനും ഇതോടൊപ്പം സൗകര്യം ഒരുക്കിയുള്ളതാണ്ക്യാമ്പ്. സ്‌മൈല്‍ സംരംഭകര്‍ ഒരുക്കുന്ന ഹൗസ് ബോട്ട് ജലയാത്ര സന്ദര്‍ശകര്‍ക്ക് വലിയപറമ്പ് കായല്‍ കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദിക്കുന്നതിനുള്ള അവസരമാകും. ഇതോടൊപ്പം തന്നെ ബേക്കല്‍ കോട്ട ദൃശ്യഭംഗി കാണാനിറങ്ങിയാല്‍ അതോടൊപ്പം സ്‌മൈല്‍ സംരംഭകരുടെ കഥാ വിവരണത്തിലൂടെ കോട്ടയുടെ പഴമയിലേക്കും ചരിത്രത്തിലേക്കും നടക്കാം.  

കാസ്രോടിന്റെ കൈപുണ്യം രുചിക്കാന്‍ മറക്കല്ലേ

പ്രധാന വേദിയായ സ്റ്റേജ് ഒന്നിന് സമീപമൊരുക്കുന്ന 'കാസ്രോടിന്റെ കൈപുണ്യം' സന്ദര്‍ശിച്ചാല്‍  കടലാച്ചി, ബേക്കാച്ചി, കേങ്ങാച്ചി, കൊട്ടേപ്പം, മുട്ട മാല, മുട്ടേപ്പം തുടങ്ങിയ നിരവധി കാസര്‍കോടന്‍ പലഹാരങ്ങളും കഴിക്കാം. തൊട്ടടുത്തുള്ള പ്രദേശങ്ങളില്‍ നടക്കുന്ന വലിയ ഭഗവതി അടക്കമുള്ള നിരവധി തെയ്യങ്ങളെ അടുത്തു കണ്ട് ഐതീഹ്യങ്ങളറിയാനും തിരിച്ച് മല്‍സരവേദിയിലേക്ക് മടങ്ങിവരുവാനും സന്ദര്‍ശകര്‍ക്ക് വിവിധ സ്‌മൈല്‍ സംരംഭകര്‍ സഹായത്തിനുണ്ടാകും. സാഹസിക വിനോദങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കായല്‍ കയാക്കിംഗിലും ഏര്‍പ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രധാന വേദിയായ സ്റ്റേജ് ഒന്നിന് എതിര്‍വശത്ത് കലോത്സവ ടൂറിസം ഓഫീസുമായി ബന്ധപ്പെടാം.