രോഗികൾക്ക് ആശ്വാസമായി 'കേരള കെയർ'; ജില്ലയിൽ രജിസ്റ്റർ ചെയ്തത് 8081 പേർ

ഗൃഹകേന്ദ്രീകൃതപരിചരണം ഉറപ്പാക്കുന്ന ആരോഗ്യവകുപ്പിന്റെ ആശ്വാസപരിചരണ ചട്ടക്കൂടായി (കേരള പാലിയേറ്റീവ് കെയര്‍ ഗ്രിഡായ) ‘കേരള കെയര്‍'. ഗുരുതര രോഗബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും ചികിത്സ, സാമൂഹികവും മാനസികവുമായ പിന്തുണയും ഉറപ്പാക്കാനാണ് പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്ന സംവിധാനം നടപ്പിലാക്കുന്നത്.
കൊല്ലം ജില്ലയില്‍ 8081 രോഗികളാണ് രജിസ്റ്റര്‍ ചെയ്തത്. രോഗികള്‍, സന്നദ്ധസംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 503 സര്‍ക്കാര്‍ സംവിധാനങ്ങള്‍, 175 സര്‍ക്കാര്‍ഇതര സംവിധാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. ഇവ മുഖേനയാണ് രോഗികള്‍ക്ക് വൈദ്യസഹായം ഉള്‍പ്പെടെ സൗജന്യമായി നല്‍കുന്നത്. 421 ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍, 58 കുടുംബാരോഗ്യകേന്ദ്രങ്ങള്‍, 16 സാമൂഹികാരോഗ്യകേന്ദ്രങ്ങള്‍, എട്ട് പ്രധാന ആശുപത്രികളും 41 സന്നദ്ധസംഘടനകളും 134 സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. പദ്ധതി ആരംഭിച്ച് മൂന്ന് മാസത്തിനകം 18606 ഭവനസന്ദര്‍ശനം നടത്തി പരിചരണത്തിന് തുടക്കമായി.
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളില്‍ 3083 സ്ത്രീകളാണ്. 4992 പുരുഷ•ാരും ആറ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരും. 71 മുതല്‍ 80 വയസിനിടയിലാണ് കൂടുതല്‍ രോഗികള്‍- 2520. 81- 90 വയസിനിടെ 2042 പേരുണ്ട്. 61 നും 70നും ഇടയില്‍ 1580, 91 വയസില്‍ മുകളില്‍ 617 എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍. 18 വയസുവരെ 54, 19നും 30നും ഇടയില്‍ 92, 31-40 പ്രായപരിധിയില്‍ 146, 41-50 വിഭാഗത്തില്‍ 367, 51നും 60നും ഇടയില്‍ 663 രോഗികള്‍ക്കാണ് സാന്ത്വനപരിചരണം ലഭിക്കുന്നത്.
സ്വന്തമായി ചലിക്കാന്‍ കഴിയാത്ത 2188 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കിടക്കയില്‍ സ്വയംചലനശേഷിയുള്ളവര്‍ 1245, പരസഹായത്തോടെ ഇരിക്കാന്‍ കഴിയുന്നവര്‍ 879, പരസഹായമില്ലാതെ ഇരിക്കാനാകുന്നവര്‍ 594, മറ്റുള്ളവരുടെസഹായത്തോടെ എഴുന്നേല്‍ക്കാന്‍കഴിയുന്നവര്‍ 536.
പാലിയേറ്റീവ് കെയര്‍ കമ്മ്യൂണിറ്റി നഴ്സ്, സ്റ്റാഫ് നഴ്സ്, ഫിസിയോതെറപിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ആയുര്‍വേദ ഹോംകെയര്‍, ഹോമിയോസംഘം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജെ.പി.എച്ച്.എന്‍, ആശ - സന്നദ്ധ പ്രവര്‍ത്തകര്‍, ക്യാമ്പസ് പാലിയേറ്റീവ് കെയര്‍ അംഗങ്ങള്‍ ഉള്‍പ്പെടെ വീടുകളിലെത്തിയാണ് ആശ്വാസപരിചരണം നിര്‍വഹിക്കുക. ആരോഗ്യപരിശോധന, വൈദ്യസഹായം, മരുന്നുകള്‍, പരിചരണസാമഗ്രികള്‍, വീല്‍ചെയര്‍, വാട്ടര്‍ബെഡ് തുടങ്ങിയ ഉപകരണങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കിയാണ് ശുശ്രൂഷ.
പൂര്‍ണമായുംകിടപ്പിലായ രോഗികള്‍ക്ക്പരിഗണന നല്‍കി കൃത്യമായ ഇടവേളകളില്‍ പരിചരണം നല്‍കിവരുന്നു. പഞ്ചായത്ത്, നഗരസഭാ തലങ്ങളിലായി 80 പാലിയേറ്റീവ് കെയര്‍ കമ്മ്യൂണിറ്റി നഴ്സുമാരെ നിയമിച്ചിട്ടുണ്ട്.
പരസഹായംവേണ്ടാത്ത രോഗികളെ മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കും. മുറിവ്‌കെട്ടുന്നത്‌സഹിതമുള്ള പ്രാഥമികകാര്യപിന്തുണ നല്‍കും. ജനകീയാരോഗ്യകേന്ദ്രങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍വഴി നിയോഗിച്ച ബി.എസ്.സി/എം.എസ്.സി യോഗ്യതയുള്ള മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എം.എല്‍.എസ്.പി) ജീവനക്കാരെത്തിയാണ് ഗുരുതര രോഗബാധിതരെ ശുശ്രൂഷിക്കുന്നത്. നിശ്ചിത ഓണറേറിയം അതത് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കും. വിദഗ്ധപരിചരണ യൂണിറ്റുകള്‍ ഉള്ള സി.എച്ച്.സികള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ദേശീയ ആരോഗ്യമിഷന്‍ സ്റ്റാഫ് നഴ്സിനെയും ഫിസിയോതെറപ്പിസ്റ്റിനെയും നിയോഗിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടറും മേല്‍നോട്ടത്തിനുണ്ടാകും. പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ സൈക്കോളജിസ്റ്റിന്റെ സേവനവും ലഭ്യമാക്കുന്നു.
സാന്ത്വനപരിചരണം ലഭ്യമാക്കുന്ന സേവനദാതാക്കളെ പാലിയേറ്റീവ് ഗ്രിഡ് വഴി കണ്ടെത്താം. https://kerala.care/palliativecare മുഖേന സമീപമുള്ള സര്‍ക്കാര്‍, സന്നദ്ധസംഘടനകളിലെ ജീവനക്കാരെ കണ്ടെത്തി സേവനം ആവശ്യപ്പെടാം. സാന്ത്വനപരിചരണം നല്‍കാന്‍ തയ്യാറായ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. കിടപ്പ് രോഗികള്‍ക്ക് പരിചരണത്തോടൊപ്പം മാനസിക-സാമൂഹിക പിന്തുണ ഉറപ്പാക്കുകയാണ് പാലീയേറ്റീവ് കെയര്‍ ഗ്രിഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ദേവ്കിരണ്‍ പറഞ്ഞു.