എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇടുക്കിയിൽ ശ്രദ്ധേയമാകുന്നു

സംസ്ഥാനസര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇടുക്കിയിൽ ശ്രദ്ധേയമായമാകുന്നു.വ്യത്യസ്ത സ്റ്റാളുകളും വേറിട്ട കാഴ്ചകളുമൊരുക്കി വിവിധ സർക്കാർ വകുപ്പുകൾ
സൗജന്യ ഓണ്‍ലൈന്‍ സേവനങ്ങളുമായി അക്ഷയ ഹെല്‍പ് ഡെസ്ക്
സൗജന്യ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒരുക്കിയ അക്ഷയ ഹെല്‍പ് ഡെസ്‌കില്‍ തിരക്കേറി. കേരള സ്റ്റേറ്റ് ഐടി മിഷന്റെ നേതൃത്വത്തിലാണ് അക്ഷയ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. ആധാര്‍ എന്റോളിംഗ്, ആധാര്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍, പുതുക്കല്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കല്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍, ഇ-ഡിസ്ട്രിക്ട് സംബന്ധിച്ച സൗജന്യ സേവനങ്ങള്‍ തുടങ്ങി നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ അക്ഷയ ഹെല്‍പ് ഡെസ്‌ക് മുഖേന സന്ദര്‍ശകര്‍ക്ക് പ്രയോജനപ്പെടുത്താം. കൂടാതെ വ്യക്തിഗത രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന ഡിജിലോക്കര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആധാര്‍ കാര്‍ഡുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഡിജിലോക്കര്‍ സേവനം സന്ദര്‍ശകര്‍ക്ക് ഉപയോഗപ്പെടുത്താം.
പ്രദര്‍ശന-വിപണന മേളയ്‌ക്കെത്തുന്ന നിരവധി സന്ദര്‍ശകരാണ് ഹെല്‍പ് ഡെസ്‌കില്‍ നിന്ന് വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. രാവിലെ 10 മുതല്‍ രാത്രി 7.30 വരെ ഹെല്‍പ്‌ഡെസ്‌കിന്റെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. മേളയുടെ ഭാഗമായി തികച്ചും സൗജന്യമായാണ് ഹെല്‍പ് ഡെസ്‌കില്‍ സേവനങ്ങള്‍ നല്‍കുന്നത്. പണമടച്ചുള്ള സേവനങ്ങള്‍ ഹെല്‍പ് ഡെസ്‌കില്‍ ലഭ്യമാക്കിയിട്ടില്ല.
വാഴത്തോപ്പ് ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് അഞ്ചിന് സമാപിക്കും.
വേറിട്ട കാഴ്ചയൊരുക്കി കായിക വകുപ്പ്
എന്റെ കേരളം മേളയില്‍ വേറിട്ട അനുഭവമൊരുക്കി കായിക വകുപ്പ്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായ വര്‍ക്കുവരെ കളിക്കാവുന്ന പതിനഞ്ചിലധികം വ്യത്യസ്ത കായിക ഇനങ്ങളുടെ ചെറു പതിപ്പുകളാണ് കായിക വകുപ്പിന്റെ സ്റ്റാളില്‍ ഒരുക്കിയിട്ടുള്ളത്. അമ്പ് എയ്യാനും ഗോളടിക്കാനും ബോള്‍ ബാസ്‌കറ്റ് ചെയ്യാനും വളയം എറിഞ്ഞു കളിക്കാനും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇവിടെ റെഡിയാണ്.
ഇലക്ട്രിക് ബസ്സ് വയര്‍ ഗെയിം, ത്രോയിംഗ് ടാര്‍ഗറ്റ്, ബാസ്‌കറ്റ് ബോള്‍, സോഫ്റ്റ് ആര്‍ച്ചറി, സ്വിസ് ബോള്‍, ബാഡ്മിന്റണ്‍, സ്‌കിപ്പിംഗ് റോപ്, ബാലന്‍സിങ്, ഫുട്ബാള്‍...എന്നിങ്ങനെ നീളുന്നു പട്ടിക.
ഒരു വ്യക്തിയുടെ ഉയരവും തൂക്കവും പരിശോധിച്ചു ബോഡി മാസ് കണക്കാക്കാനും 18 വയസ്സ് വരെയുള്ള കുട്ടികളുടെ ആരോഗ്യ സ്ഥിതിയേക്കുറിച്ച് മനസ്സിലാക്കാനും കഴിയുന്ന ചാര്‍ട്ടും കുട്ടികള്‍ക്ക് കളിക്കാനായി കിഡ്‌സ് പ്ലേഗ്രൗണ്ടുമാണ് സ്റ്റാളിന്റെ മറ്റു പ്രധാന ആകര്‍ഷണ ങ്ങള്‍. യുവജനങ്ങള്‍ക്കിടയിലും മുതിര്‍ന്നവരിലും കായിക പരിശീലനത്തിന്റെ പ്രാധാന്യം എത്തിക്കുക എന്നതാണ് സ്റ്റാള്‍ ലക്ഷ്യമിടുന്നത്.
ലക്ഷ്യം തെറ്റാതെ ലഹരിക്കെതിരെ ഒരു ബോൾ
ലഹരിയുടെ വഴികളില്‍ നിന്ന് യുവതയെ തിരിച്ചുവിടാന്‍ അവരെ കളിക്കളങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന ആശയത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്ന എക്‌സൈസ് വകുപ്പിന്റെ സ്റ്റാള്‍ യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ എക്‌സൈസ് വകുപ്പിന്റെ 'ലഹരിക്കെതിരെ ഒരു ബോള്‍ ' മത്സരമാണ് പ്രായഭേദമന്യ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ബാസ്‌കറ്റ് ബോള്‍ നെറ്റിലേക്ക് വീഴുന്ന ഓരോ ബോളും ലഹരിക്കെതിരെയുള്ള പ്രതിരോധ സ്വരങ്ങളായി മാറുകയാണ്.
മൂന്ന് തവണ കൃത്യമായി ബോള്‍ നെറ്റില്‍ വീഴ്ത്തുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കുന്നുണ്ട്. ഒപ്പം ചിത്രശലഭത്തിന്റെ മാതൃകയില്‍ ഒരു ഫോട്ടോ പോയിന്റും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ ചിത്രം എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം പേരെഴുതി നറുക്കെടുപ്പ് ബോക്‌സില്‍ നിക്ഷേപിക്കുകയും എല്ലാ ദിവസവും നറുക്കെടുപ്പിലൂടെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം നല്‍കുകയും ചെയ്യും.ഇതോടൊപ്പം പസ്സില്‍സും ക്വിസ് മത്സരവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
മേളയില്‍ എത്തുന്ന യുവാക്കളെയും മാതാപിതാക്കളെയും നിറപുഞ്ചിരിയോടെ സ്വീകരിക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥര്‍ ലഹരി ഉപയോഗത്തിന്റെ മാരക പ്രത്യാഘാതങ്ങള്‍ക്കെതിരെ ബോധവത്ക രിക്കാനും സമയം കണ്ടെത്തുന്നുണ്ട്.സന്ദര്‍ശകരുടെ പങ്കാളിത്തം ഉറപ്പാക്കുന്ന മല്‍സരങ്ങളിലൂടെയും കളികളിലൂടെയും മേളയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സ്റ്റാളുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് എക്‌സൈസ് വകുപ്പിന്റെ സ്റ്റാള്‍. വിദ്യാര്‍ത്ഥികളിലും യുവതലമുറയിലും പൊതുജനങ്ങളിലും ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനുള്ള വിവിധ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കി വരുന്ന എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ മേളയിലെ സ്റ്റാള്‍ വഴി ജനങ്ങള്‍ക്ക് മനസ്സിലാക്കാനും സാധിക്കുന്നു.
പട്ടികവർഗ സംരഭകത്വം - സാധ്യതകളും അവസരങ്ങളും തുറന്ന് സെമിനാർ
എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ഐടിഡിപിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പട്ടികവർഗ സംരഭകത്വം - സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.
ഉപജീവനത്തിൻ്റെ പ്രാധാന്യം, സാമ്പത്തിക ഭദ്രത, തൊഴിൽ കൂട്ടായ്മകൾ, സംരഭങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായ പദ്ധതികൾ തുടങ്ങി സംരംഭകർ അറിഞ്ഞിരിക്കേണ്ട വിവിധ വശങ്ങൾ സെമിനാറിൽ അവതരിപ്പിച്ചു. കുടുംബശ്രീ കൂട്ടായ്മയിൽ വിജയിച്ച കമ്യൂണിറ്റി കോൺട്രാക്ടിംഗ്, കൂൺകൃഷി, പുൽതൈല നിർമ്മാണം, കലാ ഗ്രൂപ്പുകൾ തുടങ്ങിയ സംരംഭങ്ങളെ കുറിച്ചും പ്രവർത്തന രീതിയെക്കുറിച്ചും സെമിനാറിൽ വിശദമാക്കി. പട്ടിക വർഗ വിഭാഗങ്ങൾക്ക് വന സംരക്ഷണ ത്തിനൊപ്പം വനവിഭവ ശേഖരണത്തിലൂടെ ഉപജീവന മാർഗം ഉറപ്പാക്കുന്നതിൻ്റെ സാധ്യതകളും സെമിനാർ ചർച്ച ചെയ്തു.
സെമിനാറിൽ കുടുംബശ്രീ സംസ്ഥാന മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ മേലേത്ത്, വെള്ളക്കയം റബര്‍ ഉല്‍പാദക സഹകരണ സംഘം സെക്രട്ടറി രജനി, ഉണര്‍വ് പട്ടികവര്‍ഗ വിവിധോദ്ദേശ്യ സഹകരണ സംഘം പ്രസിഡൻ്റ് കണ്ണപ്പന്‍, പുള്ളിക്കാനം ഡി.സി സ്കൂൾ ഓഫ് മാനേജ്മെൻ്റ് പ്രിൻസിപ്പൽ ഡോ. ഉമേഷ് നീലകണ്ഠൻ, ഡി.സി സ്കൂൾ ഓഫ് മനേജ്മെൻ്റ് ഫാക്കൽറ്റി ഡോ. ഷെബിൻ ഷരീഫ് എന്നിവര്‍ ക്ലാസുകൾ നയിച്ചു. ഐടിഡിപി ജില്ലാ പ്രൊജക്ട് ഓഫീസർ അനിൽ കുമാർ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.പി. സുധേഷ് എന്നിവർ സംസാരിച്ചു.
അടിയന്തര ഘട്ടങ്ങളിൽ എങ്ങനെ പ്രവർത്തിക്കണം; അറിയാം ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റാളിൽ നിന്ന്
ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ അവബോധം നൽകുകയാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റാൾ. വാഴത്തോപ്പ് ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന മേളയിലാണ് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ അവബോധം നൽകുന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റാൾ.
അടിയന്തര ഘട്ടത്തിൽ ദുരന്ത മേഖലകളിൽ എങ്ങനെ പ്രവർത്തിക്കണം, എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണം, അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ തുടങ്ങി അടിയന്തര ഘട്ടങ്ങളെ എങ്ങനെ നേരിടാം എന്ന അവബോധം സൃഷ്ടിക്കുന്ന സ്റ്റാളാണ് ദുരന്ത നിവാരണ വകുപ്പ് ഒരുക്കിയിട്ടുള്ളത്.
ദുരന്തബാധിത പ്രദേശങ്ങളിൽ പ്രാഥമിക രക്ഷാ പ്രവർത്തിനത്തിന് ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റ്, അപകട മുന്നറിയിപ്പുകൾ, രക്ഷാമാർഗങ്ങളും നിർദേശങ്ങളും നൽകാനുപയോഗിക്കുന്ന ബാറ്ററി മെഗാഫോൺ, 500 മീറ്റർ വരെ ദൂരത്തിൽ വെളിച്ചം ലഭിക്കുന്ന സ്മാർട്ട് ലൈറ്റ്, കുഴൽക്കിണറിൻ്റെ ആഴം അളക്കുന്ന ഉപകരണം ഡിസ്റ്റോ മീറ്റർ, സോളാർ ലൈറ്റ്, ഹെഡ് ലാംപ്, എന്നീ ഉപകരണങ്ങളും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഉപഗ്രഹത്തിൻ്റെ സഹായത്തോടെ അപകട മുന്നറിയിപ്പുകൾ നൽകുന്ന റിമോട്ട് സെൻസിംഗ് പ്രോസസിൻ്റെ പ്രവർത്തന രീതി വിശദീകരിക്കുന്ന ചെറുമാതൃകയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.വാട്ടർ കിയോസ്ക്, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യത പ്രദേശങ്ങളിൽ പല തട്ടുകളിലായി ഭൂമി തരം തിരിച്ച് മണ്ണിടിച്ചിൽ സാധ്യത ലഘൂകരിക്കുന്നതിൻ്റെ മാതൃകയും ഇവിടെ കാണാം. വരൾച്ച, വെള്ളപ്പൊക്കം, തീ പിടിത്തം, ഇടിമിന്നൽ തുടങ്ങി അപകടങ്ങളിൽ സ്വീകരിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ സംബന്ധിച്ച ലഘുലേഖകളും സ്റ്റാളിൽ വിതരണം ചെയ്യുന്നുണ്ട്. എമർജൻസി കിറ്റ് എങ്ങനെ തയ്യാറാക്കാം, എന്തൊക്കെ വേണം തുടങ്ങിയ മാർഗനിർദേശങ്ങൾ അടങ്ങിയ ലഘുലേഖകളും ഇവിടെ വിതരണം ചെയ്യുന്നുണ്ട്.
എൻ്റെ കേരളം പ്രദർശന വിപണന മേള മെയ് 5 ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം
എൻ്റെ കേരളം പ്രദർശന വിപണന മേള റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കായി മികച്ച വാര്‍ത്താചിത്രം, മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ട്, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച വീഡിയോ കവറേജ് എന്നിവയ്ക്ക് പുരസ്‌കാരം നല്‍കും. ഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്നതാണ് പുരസ്‌കാരം. പരിഗണിക്കേണ്ട ചിത്രങ്ങളും റിപ്പോര്‍ട്ടുകളും dio.idk2@gmail.com ഇ-മെയില്‍ വിലാസത്തിലേക്ക് പേര്, വിലാസം, സ്ഥാപനം, ഫോണ്‍ നമ്പര്‍ സഹിതം അയയ്ക്കണം.