തടിയംപാട് പുതിയ പാലം

post

ഇടുക്കിയുടെ വികസനരംഗത്ത് പുതിയ നാഴികക്കല്ലായി തടിയംപാട് പുതിയ പാലം നിര്‍മ്മിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ . സംസ്ഥാനത്ത് പുതുതായി നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ച ആറ് പാലങ്ങളില്‍ ഒന്നാണിതെന്നും ഏറ്റവും കൂടുതല്‍ ചെലവ് വരുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. 32 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ച് ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നുകഴിഞ്ഞു. പഴയ ചപ്പാത്ത് നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് പുതിയ പാലം നിര്‍മ്മിക്കുക. വിമലഗിരിയിലേക്കും മരിയാപുരത്തേക്കുമുള്ള റോഡുകളില്‍ യാതൊരു തടസവും ഉണ്ടാകില്ലെന്നും ജില്ലയുടെ ടൂറിസം മേഖലയ്ക്ക് പുതിയ പാലം മുതല്‍കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.