ഇരവിപുരം ബ്ലോക്കില്‍ കൃഷിശ്രീ’ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

post

കുറഞ്ഞ മുതല്‍മുടക്കില്‍ മികച്ച ഉത്പാദനത്തിനായി യന്ത്രവല്‍ക്കരണ കൃഷി രീതി സഹായകമാണ് എന്ന് കാര്‍ഷികവികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. വകുപ്പിന്റെ നേതൃത്വത്തില്‍ ഇരവിപുരം ബ്ലോക്കില്‍ തുടങ്ങിയ ‘കൃഷിശ്രീ’ സെന്ററിന്റെ ഉദ്ഘാടനം കിളികൊല്ലൂര്‍ സന ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. യന്ത്രവല്‍ക്കരണ കാര്‍ഷികരീതികള്‍ക്ക് ആവശ്യമായ സഹായം ഇതുവഴി ലഭ്യമാകും.

പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തന്നെ കൃഷി ചെയ്യണം. ആരോഗ്യമുള്ള തലമുറകള്‍ക്കായി കാര്‍ഷിക സ്വയംപര്യാപ്തത അനിവാര്യമാണ്. യന്ത്രവല്‍ക്കരണ കാര്‍ഷികരീതി വലിയ മാറ്റങ്ങള്‍ക്കിടയാക്കും. കര്‍ഷകര്‍ക്കുള്ള സേവനങ്ങളും സാമഗ്രികളും പ്രാദേശികമായി ലഭ്യമാക്കുകയും യന്ത്രവത്കൃത ഇ-തൊഴില്‍ സേവനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയുമാണ് കൃഷിശ്രീ സെന്ററിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു..

എം. നൗഷാദ് എം.എല്‍.എ അദ്ധ്യക്ഷനായി. കിസാന്‍ മേളയുടെ ഉദ്ഘാടനം പി. സി. വിഷ്ണുനാഥ് എം.എല്‍.എ നിര്‍വഹിച്ചു. ‘കൃഷിശ്രീ ഇന്‍പുട്ട്' നിര്‍മ്മാണ കേന്ദ്രം ഉദ്ഘാടനം, പെര്‍മിറ്റ് വിതരണം, കര്‍ഷകരെ ആദരിക്കല്‍ എന്നിവയും നടന്നു. കിസാന്‍ മേള സ്റ്റാളുകള്‍ മന്ത്രിയും എം.എല്‍.എ മാരും സന്ദര്‍ശിച്ചു.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, വൈസ് പ്രസിഡന്റ് എച്ച്. ഹുസൈന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. അജയകുമാര്‍, കിളികൊല്ലൂര്‍ കൃഷി ഓഫീസര്‍ ആര്‍. റിയാസ്, ആത്മ കൊല്ലം പ്രോജക്റ്റ് ഡയറക്ടര്‍ എം. എസ് ശ്രീദേവി എന്നിവര്‍ കര്‍ഷകരെ ആദരിച്ചു