നെല്ല് സംഭരണം വേഗത്തില്‍ പൂര്‍ത്തിയാക്കും- ജില്ല കളക്ടര്‍

post

ആലപ്പുഴ: പുഞ്ച കൃഷിയുടെ കൊയ്ത്തു നടന്നു കൊണ്ടിരിക്കുന്ന പാടങ്ങളിലെ നെല്ല് സംഭരണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. കൈനകരി കടുകയാര്‍, ഇടപ്പള്ളി സോമതുറം പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം പടശേഖരകമ്മറ്റിക്കാര്‍, കര്‍ഷകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലയില്‍ കൃഷിയിറക്കിയ നെല്ലിന്റെ സംഭരണം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് കളക്ടര്‍ പറഞ്ഞു.

9581.56 ഹെക്ടറിലായിലാണ് ഇത്തവണ കൃഷി ഇറക്കിയത്. 4,043.93 ഹെക്ടറിലായി 13,277.86 ടണ്‍ നെല്ലാണ് ഇതുവരെ കൊയ്തത്. ഇതിനോടകം 13,478 കൃഷിക്കാര്‍ നെല്ല് സംഭരണത്തിനുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭരിച്ച മുഴുവന്‍ നെല്ലും മില്ലുകളിലേക്കായി ലോറിയില്‍ കയറ്റിവിട്ടുകൊണ്ടിരിക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുകയാണ്.പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിബി ടി. നീണ്ടിശ്ശേരി, പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഡോ. ആനി മാത്യു, കര്‍ഷകര്‍, വിവിധ പടശേഖര കമ്മറ്റി അംഗങ്ങള്‍ എന്നിവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.