വട്ടിയൂര്‍ക്കാവിന്റെ സമഗ്രമേഖലകളിലും വികസനമെത്തും: മന്ത്രി ജി.സുധാകരന്‍

post

തിരുവനന്തപുരം : വികസന വിഷയത്തില്‍ മുഖം നോക്കാതെയും കക്ഷി രാഷ്ട്രീയം നോക്കാതെയുള്ള സമീപനമാണ് സര്‍ക്കാര്‍  സ്വീകരിക്കുന്നതെന്ന് പൊതുമരാമത്ത്  മന്ത്രി ജി സുധാകരന്‍.  വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസന പദ്ധതിയുടെ അതിര്‍ത്തിക്കല്ലിടല്‍ ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു മന്ത്രി. വികസനത്തിന് എന്നും മുന്‍തൂക്കം നല്‍കിയാണ് സര്‍ക്കാര്‍ മുന്നേറുന്നത്. 220 കോടി രൂപയാണ് വട്ടിയൂര്‍ക്കാവിന്റെ വികസനത്തിന് ഇപ്പോള്‍ വകയിരുത്തിയിട്ടുണ്ട്. വട്ടിയൂര്‍ക്കാവില്‍ എല്ലാ മേഖലയിലും സമഗ്ര വികസനത്തിനുള്ള നടപടികളാണ് നടന്നു വരുന്നതെന്നും മന്ത്രി പറഞ്ഞു.വട്ടിയൂര്‍ക്കാവിന്റെ വികസനം ദ്രുതഗതിയിലാക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച  വി.കെ പ്രശാന്ത് എം എല്‍ എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (റോഡ്‌സ്) ആര്‍ ജ്യോതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍മാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.