എൻഡോസൾഫാൻ ദുരിത ബാധിതരുടെ ധനസഹായ വിതരണം 111.46 കോടി നൽകി

കാസര്‍കോട്: ജില്ലാ ഭരണ സംവിധാനത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച 200 കോടി രൂപയിൽ ജൂൺ 30 വരെ സുപ്രീം കോടതി വിധിപ്രകാരം 2972 ദുരിത ബാധിതർക്ക് 111.46 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചതായി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു. 430 ദുരിത ബാധിതർ ഇനിയും അപേക്ഷ നൽകാൻ ബാക്കിയുണ്ട്. ഇവർ എത്രയും വേഗം മതിയായ രേഖകൾ സഹിതംഅക്ഷയ കേന്ദ്രം വഴി അപേക്ഷ നൽകി ധനസഹായം കൈപ്പറ്റണം കൂടുതൽ വിവരങ്ങൾ വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കും.
ഇനിയും അപേക്ഷ നൽകിയിട്ടില്ലാത്തവർക്ക് പൊതുവായി വിവരം നൽകുന്നതിന് ജൂലൈ ഏഴിന് പബ്ലിക് നോട്ടീസ് നൽകും .
ദുരിതബാധിതപട്ടികയിൽ ഉൾപ്പെട്ടവരിൽ ധനസഹായം ആവശ്യമില്ലാത്തവർ രേഖാമൂലം ആ വിവരം അറിയിച്ച് വില്ലേജ് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്
ദുരിത ബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട അഞ്ചു മുതൽ പത്തുശതമാനത്തോളം പേരെ ലഭ്യമായ മേൽ വിലാസത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇവരെ കണ്ടെത്താനായി ആ ലിസ്റ്റ് ബന്ധപ്പെട്ട പഞ്ചായത്ത് ജനപ്രതിനിധികൾക്ക് കൈമാറിയിട്ടുണ്ട്., ആശാ വർക്കർമാർ ലഭ്യമായ വീട്ടുവിലാസത്തിലേക്ക് പോകുകയോ ചെയ്തിട്ടുണ്ട്. ഇവരെ കണ്ടെത്താൻ താലൂക്ക് ടീമിന് വാഹനം നൽകിയെങ്കിലും ലഭ്യമായ വിലാസത്തിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല.
മരിച്ചവരുടെ കേസുകളിൽ, നിയമപരമായ അവകാശ സർട്ടിഫിക്കറ്റ് . ലഭ്യമായിട്ടില്ലാത്തവർക്ക്
എല്ലാ നിയമപരമായ അവകാശികളുടെയും സമ്മതം സഹിതം അപേക്ഷിച്ചാൽ ധനസഹായം അനുവദിക്കുന്നതാണ്. കൂടുതൽ അപേക്ഷ കെട്ടിക്കിടക്കുന്ന വില്ലേജ് ഓഫീസുകളിൽ താലൂക്ക് ടീമുകളെ നിയോഗിച്ചിട്ടുണ്ട്. ഡപ്യൂട്ടി കളക്ടർമാരെ താലൂക്ക് തലത്തിൽ മേൽനോട്ടം വഹിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.