ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നത് കേരളത്തിലെ രണ്ടാമത്തെ സ്‌പോര്‍ട്‌സ് ആശുപത്രി

post

ജില്ലാ ആയുര്‍വേദ ആശുപത്രിയോട് അനുബന്ധിച്ച് സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്ലി (സാര്‍ക്) നായി റവന്യൂ വകുപ്പ് കൈമാറിയതോടെ യാഥാര്‍ത്ഥ്യമാകുന്നത് ് കേരളത്തിലെ രണ്ടാമത്തെ സ്‌പോര്‍ട്‌സ് ആശുപത്രി തൊടുപുഴയിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്പോര്‍ട്സ് ആയുര്‍വേദ റിസര്‍ച്ച് സെല്‍ 2009-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയിലെ സ്‌കൂള്‍ കോളേജ് കായിക താരങ്ങള്‍ക്ക് പുറമേ സംസ്ഥാന - ദേശീയ - അന്തര്‍ദേശീയ കായിക താരങ്ങള്‍ വരെ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്. റിസര്‍ച്ച് സെല്‍ ആരംഭിച്ചതിനുശേഷം 385 അന്തര്‍ദേശീയ താരങ്ങള്‍ക്കും, 1960 ദേശീയ താരങ്ങള്‍ക്കും സേവനം ലഭ്യമാക്കാനായെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രതിവര്‍ഷം 5000 ല്‍ അധികം കായികതാരങ്ങള്‍ക്ക് ഇവിടെ നിന്നും ചികിത്സ നല്‍കി വരുന്നുണ്ട്.  താരങ്ങളുടെ   കായികക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി പഞ്ചകര്‍മ്മ ചികിത്സ, മര്‍മ്മ ചികിത്സ,  ഞവരക്കിഴി, പിഴിച്ചില്‍, ധാര തുടങ്ങിയവയും രസായന ഔഷധങ്ങളും ഉള്‍പ്പെടുത്തിയുള്ള ചികിത്സയും ഇവിടെ നിന്നും നല്‍കിവരുന്നു. ജില്ലയിലെ കായിക താരങ്ങളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയും കായിക മേളകളോടനുബന്ധിച്ച് പ്രാഥമിക ശുശ്രൂഷ, മോട്ടിവേഷണല്‍ ട്രെയിനിങ് എന്നിവയും നല്‍കിവരുന്നു. ഇപ്പോള്‍ ലഭ്യമായ സ്ഥലത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്പോര്‍ട്സ് ആയുര്‍വേദ വിഭാഗം തുടങ്ങുന്നതിലേക്കായി ജില്ലാ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.