ജില്ലയില്‍ 167 പേര്‍ക്ക് കൂടി കോവിഡ്

post

വയനാട്: ജില്ലയില്‍ ഇന്നലെ 167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 134 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7757 ആയി. 6729 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 957 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 434 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 

രോഗം സ്ഥിരീകരിച്ചവര്‍

പൂതാടി സ്വദേശികള്‍ 28 പേര്‍, വെള്ളമുണ്ട 24 പേര്‍, മീനങ്ങാടി 20 പേര്‍, കണിയാമ്പറ്റ 12 പേര്‍, മേപ്പാടി  11 പേര്‍, മൂപ്പനാട്, ബത്തേരി  9 പേര്‍ വീതം, മാനന്തവാടി, കല്‍പ്പറ്റ 8 പേര്‍ വീതം, മുട്ടില്‍, നെന്മേനി 7 പേര്‍  വീതം, തൊണ്ടര്‍നാട് 5 പേര്‍, വൈത്തിരി  4 പേര്‍, അമ്പലവയല്‍, പനമരം, പൊഴുതന, തിരുനെല്ലി 2 പേര്‍  വീതം, നൂല്‍പ്പുഴ, പുല്‍പള്ളി, തവിഞ്ഞാല്‍, വെങ്ങപ്പള്ളി  ഒരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. ഒക്ടോബര്‍ 29 നു  വിദേശത്തു നിന്നും വന്ന  മേപ്പാടി  സ്വദേശി, നവംബര്‍ 4 നു കര്‍ണാടകയില്‍ നിന്നു വന്ന  2 മാനന്തവാടി സ്വദേശികള്‍ എന്നിവരും  രോഗബാധിതരായി. 

134 പേര്‍ക്ക് രോഗമുക്തി

മുട്ടില്‍ സ്വദേശികള്‍ 14, മീനങ്ങാടി സ്വദേശികള്‍ 9, ബത്തേരി സ്വദേശികള്‍ 6, മേപ്പാടി സ്വദേശികള്‍ 5, കണിയാമ്പറ്റ, പുല്‍പള്ളി, തവിഞ്ഞാല്‍, കോട്ടത്തറ സ്വദേശികള്‍ 4 പേര്‍  വീതം, നൂല്‍പ്പുഴ സ്വദേശികള്‍ 3, പൂതാടി, അമ്പലവയല്‍, നെന്മേനി, കല്‍പ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, പൊഴുതന, പനമരം, എടവക, തൊണ്ടര്‍നാട്  സ്വദേശി കള്‍ 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, മൂപ്പൈനാട്, മാനന്തവാടി  സ്വദേശികളായ  ഓരോരുത്തരും ഓറിയന്റല്‍ സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലുള്ള 3 പേരും  വീടുകളില്‍ നിരീക്ഷണത്തിലുള്ള 55 പേരും രോഗമുക്തി നേടിയത്.

767 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 767 പേരാണ്. 584 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9321 പേര്‍. ഇന്നലെ വന്ന 95 പേര്‍ ഉള്‍പ്പെടെ 645 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് 1580 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 140120 സാമ്പിളുകളില്‍ 135845 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 128088 നെഗറ്റീവും 7757 പോസിറ്റീവുമാണ്.