ജില്ലയില്‍ 80 പേര്‍ക്ക് കൂടി കോവിഡ്

post

53 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ : ജില്ലയില്‍ വെളളിയാഴ്ച (ആഗസ്റ്റ് 14) 80 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 497 ആണ്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2275 ആണ്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1761 ആണ്. ആഗസ്റ്റ് 8 ന് ജൂബിലി മിഷന്‍ ആശുപത്രിയില്‍ മരണമടഞ്ഞ അരിമ്പൂര്‍ വെളളത്തൂര്‍ ആളൂക്കാരന്‍ വീട്ടില്‍ ജോര്‍ജ്ജിന് (65) കോവിഡ് സ്ഥിരീകരിച്ചു. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഡ്രൈവറായിരുന്ന ജോര്‍ജ്ജിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് സംസ്‌കരിച്ചു.

രോഗം സ്ഥിരീകരിച്ചവരില്‍ 68 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. അമല ആശുപത്രി ക്ലസ്റ്ററില്‍ നിന്ന് 18 പേര്‍ രോഗബാധിതരായി. ശക്തന്‍ 9, മിണാലൂര്‍ 8, ചാലക്കുടി ക്ലസ്റ്റര്‍ 4, അംബേദ്കര്‍ കോളനി വേളൂക്കര 1, പട്ടാമ്പി ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്കം 23 എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത 4 പേരും വിദേശത്ത് നിന്ന് എത്തിയ 2 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 10 പേരും രോഗബാധിതരായി.

രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. വെളളിയാഴ്ചയിലെ കണക്ക്:

ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 65, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ-നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 20, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-10, ജി.എച്ച് ത്യശ്ശൂര്‍-07, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 30, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-60, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 53, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-70, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ - 14, ചാവക്കാട് താലൂക്ക് ആശുപത്രി -8, ചാലക്കുടി താലൂക്ക് ആശുപത്രി -2, സി.എഫ്.എല്‍.ടി.സി കൊരട്ടി - 25, കുന്നംകുളം താലൂക്ക് ആശുപത്രി -8, ജി.എച്ച്. ഇരിങ്ങാലക്കുട - 15, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ - 26, ഹോം ഐസോലേഷന്‍ - 4.

നിരീക്ഷണത്തില്‍ കഴിയുന്ന 9707 പേരില്‍ 9196 പേര്‍ വീടുകളിലും 511 പേര്‍ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 118 പേരേയാണ് ബുധനാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 505 പേരെ വെളളിയാഴ്ച (ആഗസ്റ്റ് 14) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 504 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

വെളളിയാഴ്ച (ആഗസ്റ്റ് 14) 2147 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 53853 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 53027 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 826 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11351 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വെളളിയാഴ്ച (ആഗസ്റ്റ് 14) 417 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 75 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.വെളളിയാഴ്ച (ആഗസ്റ്റ് 14) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 280 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.