ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 34 പേര്‍ക്ക് രോഗമുക്തി

post

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

മലപ്പുറം : കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സന്‍ (67) ആണ് ഇന്നലെ (ജൂലൈ 29) മരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പത്തായി. 87 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 15 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 34 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,310 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ മൂത്തേടം സ്വദേശി (23), മലപ്പുറം സ്വദേശി (25), ചോക്കാട് സ്വദേശി (19), കുഴിമണ്ണ സ്വദേശിനി (80), കൊണ്ടോട്ടി സ്വദേശി (മൂന്ന്), കൊണ്ടോട്ടി സ്വദേശി (ഒന്ന്), കൊണ്ടോട്ടി സ്വദേശിനി (32), കൊണ്ടോട്ടി സ്വദേശിനി (എട്ട്), കൊണ്ടോട്ടി സ്വദേശി (13), കൊണ്ടോട്ടി സ്വദേശിനി (37), പള്ളിക്കല്‍ സ്വദേശിനി (17), പള്ളിക്കല്‍ സ്വദേശിനി (12), കൊണ്ടോട്ടി സ്വദേശി (13), കീഴാറ്റൂര്‍ സ്വദേശിനി (22), എ.ആര്‍ നഗര്‍ സ്വദേശി (40), ചുങ്കത്തറ സ്വദേശി (31), പുളിക്കല്‍ സ്വദേശി (33), പെരുവെള്ളൂര്‍ സ്വദേശിനി (ആറ്), തിരുനാവായ സ്വദേശി (38), തിരുനാവായ സ്വദേശി (34), പെരുവെള്ളൂര്‍ സ്വദേശിനി (25), പെരുവെള്ളൂര്‍ സ്വദേശി (അഞ്ച്), പെരിന്തല്‍മണ്ണ സ്വദേശി (41), പെരിന്തല്‍മണ്ണ സ്വദേശി (44), ചുങ്കത്തറ സ്വദേശിനി (എട്ട്), ചുങ്കത്തറ സ്വദേശി (11), മങ്കട സ്വദേശി (26), പൊന്നാനി സ്വദേശിനി (36), കരുവാരക്കുണ്ട് സ്വദേശിനി (14), വഴിക്കടവ് സ്വദേശി (70), മമ്പാട് സ്വദേശിനി (23), മമ്പാട് സ്വദേശിനി (ആറ്), മമ്പാട് സ്വദേശിനി (27), പെരിന്തന്‍മണ്ണ സ്വദേശി (83), കുഴിമണ്ണ സ്വദേശി (23), വയനാട് മുള്ളങ്കൊല്ലി സ്വദേശി (36) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ മമ്പാട് സ്വദേശി (67), പള്ളിക്കല്‍ സ്വദേശി (26), കുഴിമണ്ണ സ്വദേശി (26), കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡിലെ പെയ്ഡ് കോവിഡ് കെയര്‍ സെന്ററിലെ മാനേജറായ എടക്കര സ്വദേശി (58), പള്ളിക്കല്‍ സ്വദേശി (41), കൊണ്ടോട്ടി സ്വദേശി (16), പുളിക്കല്‍ സ്വദേശി (50), കൊണ്ടോട്ടി സ്വദേശി (54), തിരുവനന്തപുരത്ത് നിന്നെത്തിയ പറപ്പൂര്‍ സ്വദേശി (39), മൊറയൂര്‍ സ്വദേശി (55), കാവനൂര്‍ സ്വദേശി (23), എടക്കര സ്വദേശി (44), മഞ്ചേരി സ്വദേശി (28), കാവനൂര്‍ സ്വദേശി (30), കുഴിമണ്ണ സ്വദേശി (49) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ചെന്നൈയില്‍ നിന്നെത്തിയ പോരൂര്‍ സ്വദേശി (59), കൊല്‍ക്കത്തയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശി (36), ബംഗളൂരുവില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (33), ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (65), ബംഗളൂരുവില്‍ നിന്നെത്തിയ അരീക്കോട് സ്വദേശി (30), സേലത്ത് നിന്നെത്തിയ ചോക്കാട് സ്വദേശിനി (38), കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (36) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

സൗദി അറേബ്യയില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (48), അബുദബിയില്‍ നിന്നെത്തിയ പുലാമന്തോള്‍ സ്വദേശി (48), സൗദി അറേബ്യയില്‍ നിന്നെത്തിയ പെരുമ്പടപ്പ് സ്വദേശി (51), സൗദി അറേബ്യയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (48), സൗദി അറേബ്യയില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി (40), ദുബായില്‍ നിന്നെത്തിയ മംഗലം സ്വദേശി (35), റിയാദില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (35), ദുബായില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശിനി (23), അബുദബിയില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി (54), ദമാമില്‍ നിന്നെത്തിയ പെരുവെള്ളൂര്‍ സ്വദേശി (30), ദുബായില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (28), സൗദി അറേബ്യയില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (51), റിയാദില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (42), ജിദ്ദയില്‍ നിന്നെത്തിയ എടരിക്കോട് സ്വദേശി (41), സൗദി അറേബ്യയില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (43), ഖത്തറില്‍ നിന്നെത്തിയ കീഴാറ്റൂര്‍ സ്വദേശി (24), സൗദി അറേബ്യയില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി (39), ദമാമില്‍ നിന്നെത്തിയ കീഴാറ്റൂര്‍ സ്വദേശി (46), മസ്‌കറ്റില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (37), ദുബായില്‍ നിന്നെത്തിയ വെട്ടത്തൂര്‍ സ്വദേശി (29), സൗദി അറേബ്യയില്‍ നിന്നെത്തിയ കാളികാവ് സ്വദേശി (31), സൗദി അറേബ്യയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (34), സൗദി അറേബ്യയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (36), അബുദബിയില്‍ നിന്നെത്തിയ പുലാമന്തോള്‍ സ്വദേശി (35), റിയാദില്‍ നിന്നെത്തിയ കീഴാറ്റൂര്‍ സ്വദേശി (33), സൗദി അറേബ്യയില്‍ നിന്നെത്തിയ പോരൂര്‍ സ്വദേശി (55), ദുബായില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (31), സൗദി അറേബ്യയില്‍ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (25), സൗദി അറേബ്യയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (39) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ളത് 641 പേര്‍

ജില്ലയില്‍ രോഗബാധിതരായി 641 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,962 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,099 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 34,709 പേര്‍

34,709 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 765 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 499 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എട്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 25 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 61 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 29 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 137 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 32,552 പേര്‍ വീടുകളിലും 1,364 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

16,384 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 19,850 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 17,711 പേരുടെ ഫലം ലഭിച്ചു. 16,384 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,139 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.