ജില്ലയില്‍ 58 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

മലപ്പുറം : ജില്ലയില്‍ 58 പേര്‍ക്ക് കൂടി ഇന്നലെ (ജൂലൈ 24) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 25 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ 24 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 845 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു.

സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

ജൂലൈ 20 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി സ്വദേശിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (42), ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി സ്വദേശിയുമായി ബന്ധമുണ്ടായ കെണ്ടോട്ടി സ്വദേശിനി (70),നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ വസ്ത്ര മൊത്ത വിപണന മേഖലയില്‍ ജോലി ചെയ്യുന്ന കുഴിമണ്ണ സ്വദേശി (22), ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (55), നേരത്തെ രോഗം സ്ഥിരീകരിച്ച ഹോട്ടല്‍ തൊഴിലാളിയുമായി ബന്ധമുണ്ടായ പെരുവള്ളൂര്‍ സ്വദേശി (31), ജൂലൈ 14 ന് രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ പെരിന്തല്‍മണ്ണ സ്വദേശി (39), ജൂലൈ 22 ന് രോഗം സ്ഥിരീകരിച്ച കൊണ്ടോട്ടി സ്വദേശിയുമായി ബന്ധമുണ്ടായ കൊണ്ടോട്ടി സ്വദേശി (30), നേരത്തെ രോഗം സ്ഥിരീകരിച്ചയാളുമായി ബന്ധമുണ്ടായ ചീക്കോട് സ്വദേശിനി (24) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ചുമട്ട് തൊഴിലാളികളായ കൊണ്ടോട്ടി സ്വദേശി (42), പള്ളിക്കല്‍ സ്വദേശി (41), കൊണ്ടോട്ടി സ്വദേശി (44), കൊണ്ടോട്ടി സ്വദേശി (42) കൊണ്ടോട്ടി സ്വദേശി (42), കൊണ്ടോട്ടി മാര്‍ക്കറ്റില്‍ അക്കൗണ്ടന്റായ കൊണ്ടോട്ടി സ്വദേശി (54),

കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളിയായ കൊണ്ടോട്ടി സ്വദേശി (39), കുഴിമണ്ണ സ്വദേശി (45), കൊണ്ടോട്ടിയില്‍ സ്വകാര്യ കമ്പനിയിലെ തൊഴിലാളി കൊണ്ടോട്ടി സ്വദേശി (19), എലമ്പിലക്കാട് സ്വദേശിയായ 10 വയസുകാരന്‍, കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ കച്ചവടക്കാരനായ കൊണ്ടോട്ടി സ്വദേശികളായ 49 വയസുകാരന്‍, 33 വയസുകാരന്‍, 28 വയസുകാരന്‍, കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ചെയ്യുന്ന കൊണ്ടോട്ടി സ്വദേശി (45), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന കൊണ്ടോട്ടി സ്വദേശിയുടെ മകള്‍ (16), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നയാളുടെ ഭാര്യ കൊണ്ടോട്ടി സ്വദേശിനി (47), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നയാളുടെ ഭാര്യ കൊണ്ടോട്ടി സ്വദേശിനി (44), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യ വില്‍പ്പന നടത്തുന്ന കൊണ്ടോട്ടി സ്വദേശി (35), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നയാളുടെ ഭാര്യ കൊണ്ടോട്ടി സ്വദേശിനി (39), പൊന്നാനി സ്വദേശിനി (30), പൊന്നാനി സ്വദേശി (40), പരപ്പനങ്ങാടി സ്വദേശി (50), നിലമ്പൂര്‍ സ്വദേശി (32), കൊണ്ടോട്ടി തയ്യല്‍ യൂണിറ്റ് നടത്തുന്ന തിരൂര്‍ സ്വദേശി (50) പൊന്നാനി സ്വദേശിയായ എട്ട് വയസുകാരന്‍, തൃപ്രങ്ങോട് സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറായ തിരൂരങ്ങാടി സ്വദേശി (28), പന്തീരങ്കാവ് സ്വകാര്യ ആശുപത്രിയില്‍ നഴ്സായ വാഴയൂര്‍ സ്വദേശി (29), ഇതേ ആശുപത്രിയില്‍ ട്രെയിനി ആയി ജോലി ചെയ്യുന്ന നിലമ്പൂര്‍ സ്വദേശി (19) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

തമിഴ്നാട്ടില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (35), ഡല്‍ഹിയില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശി (28), കന്യാകുമാരിയില്‍ നിന്നെത്തിയ എടക്കര സ്വദേശിനി (31), കര്‍ണാടകയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (35), കര്‍ണാടകയില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശി (39), ബംഗലൂരുവില്‍ നിന്നെത്തിയ നന്നമ്പ്ര സ്വദേശികളായ 39 വയസുകാരന്‍, 40 വയസുകാരന്‍ എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷവും രോഗബാധ സ്ഥിരീകരിച്ചു.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

അബുദാബിയില്‍ നിന്നെത്തിയ പെരുമ്പടപ്പ് സ്വദേശി (56), താനാളൂര്‍ സ്വദേശി (37), നന്നമ്പ്ര സ്വദേശി (51), യു.എ.ഇയില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (64), ദമാമില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (51), പെരുവള്ളൂര്‍ സ്വദേശിനി (26), റിയാദില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (33), സൗദിയില്‍ നിന്നെത്തിയ പരപ്പനങ്ങാടി സ്വദേശി (53), പെരുവള്ളൂര്‍ സ്വദേശി (48), കാവനൂര്‍ സ്വദേശി (34), കുവൈത്തില്‍ നിന്നെത്തിയ എടയൂര്‍ സ്വദേശി (33), കിര്‍ഖിസ്ഥാനില്‍ നിന്നെത്തിയ കല്‍പകഞ്ചേരി സ്വദേശി (21) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.

ജില്ലയില്‍ ചികിത്സയിലുള്ളത് 707 പേര്‍

ജില്ലയില്‍ രോഗബാധിതരായി 707 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ 1,560 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,078 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

നിരീക്ഷണത്തിലുള്ളത് 37,554 പേര്‍

37,554 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ചവരടക്കം 845 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 422 പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 50 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 62 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 202 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 105 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 35,298 പേര്‍ വീടുകളിലും 1,411 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

14,180 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ 17,859 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 15,282 പേരുടെ ഫലം ലഭിച്ചു. 14,180 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2,577 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.  വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253