ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ രോഗമുക്തര്‍

post

തൃശൂര്‍ : ജില്ലയില്‍ ഞായറാഴ്ച  (ജൂലൈ 12) 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ രോഗമുക്തരായി. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 622 ആയി. രോഗം സ്ഥിരീകരിച്ച 209 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.  ജൂലൈ 5 ന് മരണമടഞ്ഞ വത്സലക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച  (ജൂലൈ 12) ആകെ രോഗം സ്ഥിരീകരിച്ച 19 പേരില്‍ 10 പേര്‍ സെന്റിനല്‍ സര്‍വ്വെലന്‍സിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ആളുകളുടെ സാംപിള്‍ പരിശോധിച്ചതില്‍ നിന്നുള്ളതാണ്.
ജൂലൈ 4 ന് ഖത്തറില്‍ നിന്ന് വന്ന വേലൂര്‍ സ്വദേശി(52  പുരുഷന്‍), ജൂണ്‍ 26 ന് ദുബായില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി(35  പുരുഷന്‍), ജൂലൈ 3 ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന പൂങ്കന്നം സ്വദേശികളായ(24 സ്ത്രീ), (4  പെണ്‍കുട്ടി), ജൂണ്‍ 24 ന് ഷാര്‍ജയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(25, പുരുഷന്‍) ജൂണ്‍ 30 ന് ദുബായില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(43, പുരുഷന്‍),ബാംഗ്‌ളൂരില്‍ നിന്ന് വന്ന മാടവന സ്വദേശി(41 , പുരുഷന്‍), ജൂണ്‍ 28ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന വേളൂക്കര സ്വദേശി(24 , പുരുഷന്‍), ജൂണ്‍ 26ന് ബീഹാറില്‍ നിന്ന്  ഇരിങ്ങാലക്കുട KSE  എന്ന സ്ഥാപനത്തില്‍ വന്ന് ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശികളായ2 പേര്‍ (23, പുരുഷന്‍),(25, പുരുഷന്‍), ഇരിങ്ങാലക്കുട KSE സ്ഥാപനത്തില്‍ ജോലി ചെയ്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചുമട്ടുതൊഴിലാളികളായ 2 പേര്‍(59, പുരുഷന്‍), (55, പുരുഷന്‍) , മുംബെയില്‍ നിന്ന് വന്ന കൊന്നക്കുഴി സ്വദേശി(32, പുരുഷന്‍), ജൂണ്‍ 24ന് കുവൈറ്റില്‍ നിന്ന് വന്ന എടമുട്ടം സ്വദേശിയായ(15 , ആണ്‍കുട്ടി), ജൂണ്‍ 30 ന്   ബാംഗ്‌ളൂരില്‍ നിന്ന് വന്ന ഒരേ ബസ്സില്‍ യാത്ര ചെയ്ത കരുമത്ര സ്വദേശിയായ(42, പുരുഷന്‍), നായ്ക്കുളം സ്വദേശി(27, പുരുഷന്‍), മേത്തല സ്വദേശി(19, പുരുഷന്‍), ജൂലൈ 8  ന് ഹൈദരാബാദില്‍ നിന്ന് വന്ന കാര സ്വദേശി(24, പുരുഷന്‍) എന്നിവര്‍ക്കാണ്  ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 14238  പേരില്‍ 14000 പേര്‍ വീടുകളിലും 238 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. കോവിഡ് സംശയിച്ച് 41 പേരെയാണ് ഞായറാഴ്ച  (ജൂലൈ 12)  ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 32  പേരെ വിടുതല്‍ ചെയ്തു. അസുഖബാധിതരായ 400  പേരയെയാണ്  ഇതുവരെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും വിട്ടയച്ചത്.   ഞായറാഴ്ച  (ജൂലൈ 12)  1084  പേരെ നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1880 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
 ഞായറാഴ്ച  (ജൂലൈ 12  ) 429  സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 15553 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 14293 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 1260 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കണം.. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 6265 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.
ഞായറാഴ്ച  (ജൂലൈ 12  ) 438 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 48510 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 123 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഞായറാഴ്ച  (ജൂലൈ 12 )  റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 563 പേരെ  സ്‌ക്രീന്‍ ചെയ്തു.