ജില്ലയില്‍ 20 പേര്‍ക്ക് കോവിഡ് കൂടി സ്ഥിരീകരിച്ചു; 10 പേര്‍ കൂടി നെഗറ്റീവ്

post

തൃശൂര്‍ : ജില്ലയില്‍ ജൂലൈ നാല് (ശനിയാഴ്ച) 20 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്ത് പേര്‍ കൂടി നെഗറ്റീവായി. ഇതോടെ ജില്ലയില്‍ നിലവിലെ പോസിറ്റീവ് കേസുകള്‍ 189. ജില്ലയില്‍ ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകള്‍ 463. ആകെ നെഗറ്റീവ് കേസുകള്‍ 268.

രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ കൈനൂര്‍ ബി.എസ്.എഫ് ക്യാമ്പിലെ ജവാന്‍മാരാണ് (34, 51, 50, 55). മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ചങ്ങരംകുളം കണ്ടെയ്മെന്റ് സോണിലെ ബാങ്കില്‍ ജോലി ചെയ്ത രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പെട്ട കുന്ദംകുളം സ്വദേശി (36, പുരുഷന്‍), തൃശൂര്‍ കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയായ കുന്നംകുളത്ത് കുടുംബശ്രീയില്‍ ജോലി ചെയ്യുന്ന 31കാരി, ജൂണ്‍ 14ന് സൗദിയില്‍ നിന്നും വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മുരിയാട് സ്വദേശി (32, സ്ത്രീ) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

ജൂണ്‍ 26ന് സൗദിയില്‍നിന്ന് വന്ന പഴുവില്‍ സ്വദേശി (43, പുരുഷന്‍), ജൂണ്‍ 18ന് കുവൈത്തില്‍ നിന്നും വന്ന പഴുവില്‍ സ്വദേശി (44, പുരുഷന്‍), ജൂണ്‍ 21ന് സൗദിയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (33, പുരുഷന്‍), ജൂണ്‍ 30ന് ഖത്തറില്‍ നിന്നു വന്ന അടാട്ട് സ്വദേശി (38, പുരുഷന്‍), ജൂണ്‍ 30ന് ദുബൈയില്‍ നിന്നും വന്ന കുന്നംകുളം സ്വദേശി (38, പുരുഷന്‍), റിയാദില്‍ നിന്നും വന്ന വരവൂര്‍ സ്വദേശി (44, പുരുഷന്‍), റിയാദില്‍ നിന്നും വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (48, പുരുഷന്‍), റിയാദില്‍ നിന്നും വന്ന നാട്ടിക സ്വദേശി (50 പുരുഷന്‍), റിയാദില്‍ നിന്നു വന്ന മണ്ണുത്തി സ്വദേശി (59, പുരുഷന്‍), ജൂണ്‍ ഒന്നിന് മുംബൈയില്‍ നിന്നും വന്ന പുല്ലഴി സ്വദേശി (33, പുരുഷന്‍), ജൂണ്‍ 30ന് ബംഗളൂരുവില്‍നിന്ന് വന്ന തൃശൂര്‍ സ്വദേശി (31, പുരുഷന്‍), ബംഗളൂരുവില്‍നിന്ന് വരന്തരപ്പിള്ളിയിലെത്തിയ ഒരു വയസ്സ് പ്രായമായ ആണ്‍കുഞ്ഞ്, ബംഗളൂരുവില്‍നിന്ന് വന്ന കൊടുങ്ങല്ലൂര്‍ സ്വദേശി (25, പുരുഷന്‍), എന്നിവര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചു.

തൃശൂര്‍ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 18,472 പേരില്‍ 18,259 പേര്‍ വീടുകളിലും 213 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 30 പേരേയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 23 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 1139 പേരെ ശനിയാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1873 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്നും ഒഴിവാക്കി.

ശനിയാഴ്ച 309 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതുവരെ ആകെ 11667 സാമ്പിളുകള്‍ അയച്ചതില്‍ 10413 സാമ്പിളുകളുടെ ഫലം വന്നു. ഇനി 1234 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 4197 സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.

ശനിയാഴ്ച 399 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 226 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.

ശനിയാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി ആകെ 600 പേരെ പരിശോധിച്ചു.