ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ്

post

തൃശൂര്‍ : ജില്ലയില്‍ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 218 ആയി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 157 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

7 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ചാലക്കുടി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (53), ചാവക്കാട് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (31), അരിമ്പൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (36), മാടായിക്കോണം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (47), ഗുരുവായൂര്‍ സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (48), കരുവന്നൂര്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ (48), ജൂണ്‍ 8 ന് ചെന്നെയില്‍ നിന്നും വന്ന ഒരു കുടുംബത്തില്‍പെട്ട എസ്എന്‍ പുരം സ്വദേശികളായ സ്ത്രീ (24), പുരുഷന്‍ (67), ജൂണ്‍ 02 ന് ഹൈദരാബാദില്‍ നിന്നും വന്ന മൈലിപ്പാടം സ്വദേശി (27), ജൂണ്‍ 05 ന് ഖത്തറില്‍ നിന്നും വന്ന കണ്ടാണശ്ശേരി സ്വദേശി (38), മെയ് 26 ന് ദുബായില്‍ നിന്നും വന്ന പുരുഷന്‍ (42), ഡല്‍ഹിയില്‍ നിന്നും വന്ന ഒരു കുടുംബത്തില്‍പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശികളായ യുവതി (24), യുവാവ് (28), ചാവക്കാട് സ്വദേശിനി (65) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4 പേര്‍ രോഗമുക്തരായി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ 12456 പേരും ആശുപത്രികളില്‍ 190 പേരും ഉള്‍പ്പെടെ ആകെ 12646 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ജൂണ്‍ 12) നിരീക്ഷണത്തിന്റെ ഭാഗമായി 34 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.

നിരീക്ഷണത്തില്‍ കഴിയുന്നവരുടെ പട്ടികയില്‍ 953 പേരെയാണ് പുതുതായി ചേര്‍ത്തിട്ടുളളത്. 1310 പേരെ നിരീക്ഷണ കാലഘട്ടം പൂര്‍ത്തീകരിച്ചതിനെത്തുടര്‍ന്ന് പട്ടികയില്‍ നിന്നും വിടുതല്‍ ചെയ്തു.

വെളളിയാഴ്ച (ജൂണ്‍ 12) അയച്ച 436 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതു വരെ 4934 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 3590 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 1344 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 1661 ആളുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

690 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ഇതുവരെ ആകെ 35310 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (ജൂണ്‍ 12) 164 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.

റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 529 പേരെ സ്‌ക്രീന്‍ ചെയ്തു.