ബഹ്‌റൈനില്‍ നിന്ന് പ്രവാസികളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി

post

മലപ്പുറം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍ നിന്ന് ഒരു സംഘം പ്രവാസികള്‍ കൂടി ജന്മനാടിന്റെ കരുതലിലേക്ക് തിരിച്ചെത്തി. 179 യാത്രക്കാരുമായി ഐ.എക്‌സ് 1376 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ (മെയ് 26) രാത്രി 11.30നാണ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. 11 ജില്ലകളില്‍ നിന്നുള്ള 98 പുരുഷന്‍മാരും 81 സ്ത്രീകളും രണ്ട് ആന്ധ്ര സ്വദേശികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള  നാല് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 26 കുട്ടികള്‍, 26 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ജില്ലാ ഭരണകൂടവും വിമാനത്താവള അധികൃതരും ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു. തിരിച്ചെത്തിയവരില്‍ 13 പേര്‍ക്കാണ് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടത് (മലപ്പുറം  ഒന്ന്, കണ്ണൂര്‍ അഞ്ച്, കോഴിക്കോട് മൂന്ന്, പാലക്കാട്  ഒന്ന്, വയനാട്  ഒന്ന്, തൃശൂര്‍  ഒന്ന്, തിരുവനന്തപുരം ഒന്ന് )ഇവരെ വിവിധ ആശുപത്രികളില്‍ വിദഗ്ധ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചു.

തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ 

മലപ്പുറം  19 , കണ്ണൂര്‍  27, കാസര്‍കോട്  എട്ട്, കോഴിക്കോട്  88,  എറണാകുളം  എട്ട്,  പാലക്കാട്  ആറ്, വയനാട്  മൂന്ന് , തൃശൂര്‍  11 , കൊല്ലം നാല്, തിരുവനന്തപുരം  ഒന്ന്, പത്തനംതിട്ട  രണ്ട്  

75 പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍

ബഹ്‌റൈനില്‍ നിന്നെത്തിയ  75 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആന്ധ്ര സ്വദേശികളായ രണ്ടു പേരെ സ്വന്തം ചെലവില്‍ കഴിയേണ്ട പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റി. സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചവര്‍, മലപ്പുറം  അഞ്ച്,  കണ്ണൂര്‍  12, കാസര്‍കോട്  നാല്,  കോഴിക്കോട്  41, പാലക്കാട്  രണ്ട്, വയനാട് ഒന്ന്, തൃശൂര്‍  നാല്, എറണാകുളം അഞ്ച്, കൊല്ലം ഒന്ന്

89 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 89 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി. മലപ്പുറം ജില്ലയില്‍ നിന്ന് 13  പേര്‍, കണ്ണൂര്‍  10, കാസര്‍കോഡ്  നാല്, കോഴിക്കോട്  44, പാലക്കാട്  മൂന്ന്, പത്തനംതിട്ട  രണ്ട്, വയനാട് ഒന്ന്, തൃശ്ശൂര്‍  ആറ്, എറണാകുളം മൂന്ന്, കൊല്ലം മൂന്ന് എന്നിവരാണ് ഇത്തരത്തില്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം.