ട്രെയിനില്‍ എത്തുന്നവരുടെ ക്വാറന്റീന്‍:ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ണ്ണം
തൃശൂർ : ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിനില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ പൂര്‍ണ്ണ സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാരെ കൃത്യമായ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിനുളള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.
പ്ലാറ്റ്ഫോമില്‍ എത്തുന്ന യാത്രക്കാരെ നിശ്ചിത അകലം പാലിച്ച് രണ്ട് വരികളില്‍ നിര്‍ത്തും. മെഡിക്കല്‍ പരിശോധന നടത്തും.ഇതിനായി പ്ലാറ്റ്ഫോമില്‍ ഒരു ഡോക്ടറും നഴ്സും ഉള്‍പ്പെടുന്ന മെഡിക്കല്‍ ഡെസ്‌ക്ക് സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് നല്‍കിയ കോവിഡ് 19 ജാഗ്രത ഫോം പൂരിപ്പിച്ച് രജിസ്ട്രേഷന്‍ കൗണ്ടറില്‍ നല്‍ക്കണം. അതിന് ശേഷം യാത്രക്കാരെ കെഎസ്ആര്‍ടിസി ബസുകളില്‍ താലൂക്കുകളിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും. രോഗലക്ഷണമുളളവരെ പ്രത്യേക പ്രവേശം മാര്‍ഗ്ഗത്തിലൂടെ ആംബുലന്‍സ് വഴി ആശുപത്രിയില്‍ ക്വാറന്റീന്‍ ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ്, റെയില്‍വെ പോലിസ്, ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ യാത്രക്കാരെ ഏകോപിപ്പിക്കും. ആര്‍ഡിഒ, പോലിസ്, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് യാത്രക്കാര്‍ക്ക് സൗകര്യകളും ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങളും നല്‍കും. ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, നോഡല്‍ ഓഫീസറും സബ് കളക്ടറുമായ അഫ്സാന പര്‍വീന്‍ എന്നിവര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.