കോവിഡ് 19: റിയാദില്‍ നിന്ന് 152 പ്രവാസികള്‍ കൂടി കരിപ്പൂരെത്തി

post

മലപ്പുറം : റിയാദില്‍ നിന്നുള്ള എ.ഐ - 1906 എയര്‍ ഇന്ത്യ വിമാനം 152 യാത്രക്കാരുമായി ഇന്നലെ (മെയ് 19) കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാത്രി 7.56 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. 14 ജില്ലകളില്‍ നിന്നായി പേരും 143 പേരും കര്‍ണ്ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും നാല് പേര്‍ വീതവും പശ്ചിമ ബംഗാളില്‍ നിന്ന് ഒരാളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള അഞ്ച് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 19 കുട്ടികള്‍, 53 ഗര്‍ഭിണികള്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.  

കോവിഡ് ജാഗ്രത ഉറപ്പുവരുത്തി ക്രൈം ബ്രാഞ്ച് എസ്.പി. കെ.വി. സന്തോഷ് കുമാര്‍,  അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ. അരുണ്‍, കോവിഡ് ലെയ്‌സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ്, വിമാനത്താവള ഡയറക്ടര്‍ കെ. ശ്രീനിവാസറാവു തുടങ്ങിയവര്‍ യാത്രക്കാരെ സ്വീകരിച്ചു.  

റിയാദില്‍ നിന്ന് തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ,

മലപ്പുറം - 41, ആലപ്പുഴ - 12, എറണാകുളം - 15, ഇടുക്കി - ഏഴ്, കണ്ണൂര്‍ - എട്ട്, കാസര്‍ഗോഡ് - രണ്ട്, കൊല്ലം - എട്ട്, കോട്ടയം - ആറ്, കോഴിക്കോട് -16, പാലക്കാട് - 11, പത്തനംതിട്ട - ഏഴ്, തിരുവനന്തപുരം -അഞ്ച്, തൃശൂര്‍ - മൂന്ന്, വയനാട് - രണ്ട്്. ഇവര്‍ക്കൊപ്പം പശ്ചിമബംഗാള്‍ - ഒന്ന്, കര്‍ണാടക - നാല്, തമിഴ്നാട് - നാല്. 

ആശുപത്രിയില്‍ രണ്ട് പേര്‍

റിയാദില്‍ നിന്നെത്തിയ രണ്ട് പേരെ വിവിധ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാളെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആരോഗ്യ പ്രശനങ്ങളുള്ള തിരുവനന്തപുരം സ്വദേശിയേയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

57 പേര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍

54 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെ അവരുടെ ആവശ്യപ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ട നിരീക്ഷണ കേന്ദ്രങ്ങളിലാക്കി. മലപ്പുറം - 16, ആലപ്പുഴ - മൂന്ന്, എറണാകുളം - അഞ്ച്, കണ്ണൂര്‍ - മൂന്ന്, കാസര്‍ഗോഡ് - രണ്ട്, കൊല്ലം - അഞ്ച്, കോട്ടയം - ഒന്ന്, കോഴിക്കോട് - ഒമ്പത്, പാലക്കാട് - മൂന്ന്, പത്തനംതിട്ട - ഒന്ന്, തിരുവനന്തപുരം -മൂന്ന്, തൃശൂര്‍ - ഒന്ന്, വയനാട് - രണ്ട്. 

ഇവര്‍ക്ക് പുറമെ ആലപ്പുഴ, മലപ്പുറം സ്വദേശികളായ രണ്ട് പേരും ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ് സ്വന്തം ചെലവില്‍ കഴിയേണ്ട പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലുളളത്. 

93 പേര്‍ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ കര്‍ശന നിരീക്ഷണത്തില്‍

റിയാദില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരെത്തിയവരില്‍ പ്രകടമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 93 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കി.

മലപ്പുറം ജില്ലയില്‍ നിന്ന് 24 പേര്‍, ആലപ്പുഴ - എട്ട്, എറണാകുളം - 10, ഇടുക്കി - ഏഴ്, കണ്ണൂര്‍ - അഞ്ച്,  കൊല്ലം - മൂന്ന്, കോട്ടയം - അഞ്ച്, കോഴിക്കോട് -ആറ്, പാലക്കാട് - എട്ട്, പത്തനംതിട്ട - ആറ്, തിരുവനന്തപുരം - ഒന്ന്, തൃശൂര്‍ - രണ്ട്, തമിഴ് നാട്ടില്‍ നിന്നുള്ള നാല് പേര്‍, കര്‍ണ്ണാടകയില്‍ നിന്നുള്ള നാല് പേര്‍ എന്നിവരാണ് ഇത്തരത്തില്‍ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്. ഇവര്‍ പൊതു സമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം