ഇളവുകളോടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി കാലാവധി മെയ് 10 വരെ നീട്ടി

post

തൃശൂര്‍ : രാജ്യത്ത് ലോക് ഡൗണ്‍ കാലാവധി മെയ് 17 വരെ നീട്ടിയ സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുവദിച്ച പാസിന്റെ കാലാവധി മെയ് 10 വരെ നീട്ടി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചെറുകിട നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരുന്നു. ഇതുമൂലം പാതിവഴിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയവര്‍ക്കും മഴയ്ക്ക് മുമ്പ് വീടുകള്‍ പൊളിച്ച് മേയുന്നവര്‍ക്കുമാണ് സര്‍ക്കാര്‍ മെയ് മൂന്ന് വരെ കെട്ടിട നിര്‍മ്മാണ പാസ് അനുവദിച്ചിരുന്നത്.

നിര്‍മ്മാണ സാമഗ്രികള്‍ നശിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുള്ള നിര്‍മ്മിതികള്‍ക്ക് ജില്ലാ തലത്തില്‍ അനുമതി നല്‍കിയത്. രാജ്യത്ത് ലോക് ഡാണ്‍ നീട്ടിയ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച പാസ് ഉപയോഗിച്ച് മെയ് 10 വരെ നിര്‍മ്മണ പ്രവൃത്തികള്‍ തുടരാമെന്ന് ജില്ലാ കളക്ടര്‍ എസ്.ഷാനവാസ് അറിയിച്ചു. ഇതു വരെ കെട്ടിട നിര്‍മ്മാണത്തിനായി കളക്ട്രേറ്റില്‍ നിന്ന് 250 പാസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 18 പാസ് സ്‌കൂള്‍, റോഡ്, വാട്ടര്‍ അതോറിറ്റി, റെയില്‍ വേ, നഗരസഭ കെട്ടിട നിര്‍മ്മാണം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി  അനുവദിച്ചവയാണ്. ബാക്കിയുള്ളവ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് അനുവദിച്ചത്.
പത്തില്‍ കൂടുതല്‍ പേര്‍ നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതിന് ജില്ലാ കളക്ടറേറ്റും പത്തില്‍ താഴെ തൊഴിലാളികള്‍ ജോലി ചെയ്യുന്നതിനായി അതാത് താലൂക്കിലെ തഹസില്‍ദാര്‍മാരുമാണ് അനുമതി നല്‍കുന്നതെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.തൊഴിലാളികളെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് കൊണ്ട് വന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ല.നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങുന്നതിനായുള്ള അപേക്ഷ ഫോം thrissur.nic.in എന്ന വെബ് സെറ്റില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ C19tcr@gmail.com എന്ന മെയിലില്‍ അയയ്ക്കാം.
ലോക് ഡൗണ്‍  ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചെറുകിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് താലൂക്ക് തലത്തില്‍ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. തഹസില്‍ദാര്‍, അസി. ലേബര്‍ ഓഫീസര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരാണ് താലൂക്ക് തല സമിതിയിലെ അംഗങ്ങള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിബന്ധനകളോടെ വേണം നടത്താന്‍. തൊഴിലാളികള്‍ സാമൂഹിക അകലം പാലിക്കണം. പനിയും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുള്ള ആളുകളെ ജോലിക്ക് നിയോഗിക്കാതെ ആവശ്യമായ ചികിത്സ നല്‍കണം. തൊഴിലാളികള്‍ നിര്‍ബന്ധമായി മാസ്‌ക് ഉപയോഗിക്കണം. തൊഴിലിടങ്ങളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണം.
ബന്ധപ്പെടേണ്ട നമ്പര്‍: 
കളക്ടറേറ്റ്: 0487 236 61063, 2361020, താലൂക്ക് തഹസില്‍ദാര്‍, അസി. ലേബര്‍ ഓഫീസര്‍, യഥാക്രമത്തില്‍ തൃശൂര്‍ -കെ. മധുസുദനന്‍ 9447731 443, കെ.എസ്. ഷൈമ 8547655468.
തലപ്പിള്ളി - പി.യു. റഫീക്ക് 94477 23 22 6, സീനത്ത് 8547655497, കുന്നംകുളം പി.ആര്‍ സുധ 8547002 060, വി.കെ. റഫീഖ് 8547655488, ചാവക്കാട് - സി.എസ്.രാജേഷ്  9447707350, അബ്ദുള്‍ ഗഫൂര്‍ 8547655495, മുകുന്ദപുരം ജെ. മധുസൂദനന്‍ 9447725259, വി.എന്‍ ഉണ്ണികൃഷ്ണന്‍ 8547655498, കൊടുങ്ങല്ലൂര്‍ കെ. രേഖ 9447702 336, സി.ടി.ആശ 8547655499, ചാലക്കുടി - ഇ എന്‍ രാജു 8547618440, കെ.എന്‍. നന്ദകുമാര്‍ 8547655496.