അസുരൻകുണ്ട് ഡാമിന്റെ സുരക്ഷ ഉറപ്പാക്കും

post

തൃശ്ശൂര്‍: അസുരൻകുണ്ട് ഡാമിൽ സാമൂഹ്യവിരുദ്ധർ പൂട്ടുപൊളിച്ച് വെള്ളം ഒഴുക്കികളഞ്ഞതിന്റെ അടിസ്ഥാനത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി യു. ആർ. പ്രദീപ് എംഎൽഎ ഡാം സന്ദർശിച്ചു. ഡാമിൽ സുരക്ഷ സംവിധാനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രിയുമായി ടെലിഫോണിൽ ആശയവിനിമയം നടത്തി. ഡാമിൽ വാച്ച്മാന്റെ നിരീക്ഷണം ഉണ്ടാകുന്നതിനന് നടപടി സ്വീകരിച്ചു. അതോടൊപ്പം പോലീസിന്റെ ഇടയ്ക്കിടെയുള്ള പട്രോളിങ്ങും ഡാം പരിസരത്ത് ഉണ്ടാകും.

മൈനർ ഇറിഗേഷന്റെ മലബാർ പാക്കേജിൽ ഉൾപ്പെടുത്തി അസുരൻകുണ്ട് ഡാമിൽ റെസ്റ്റ് റൂം പണിയുന്നതിന് 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെന്റർ നടപടിയുമായി മൈനർ ഇറിഗേഷൻ മുന്നോട്ട് പോകുകയാണ്. പ്രദേശത്ത് വൈദ്യുതി ലൈൻ എത്താത്തതുകൊണ്ട് സോളാർ ലൈറ്റ് സ്ഥാപിക്കുവാനും തീരുമാനിച്ചു. ഇതോടൊപ്പം സിസിടിവി ക്യാമറ എം.എൽ.എ. ഫണ്ട് മുഖേന സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്ന് എം.എൽ.എ. അറിയിച്ചു. എം.എൽ.എ.യോടൊപ്പം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാർ, പൊതുപ്രവർത്തകനായ സജി ഒ. എസ്., മൈനർ ഇറിഗേഷൻ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവർ ഉണ്ടായിരുന്നു.