കാട്ടുപന്നി അക്രമണം: നഷ്ടപരിഹാര തുകയുടെ ആദ്യ ഗഡു കൈമാറി

post

പാനൂരിനടുത്ത മൊകേരി വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ എ.കെ. ശ്രീധരന്റെ കുടുംബത്തിന് വനം വകുപ്പ് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയിൽ ആദ്യഗഡു അഞ്ച് ലക്ഷം രൂപ കൈമാറി. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വത്സനാണ് ശ്രീധരന്റെ മകൻ വിപിന് വീട്ടിലെത്തി ചെക്ക് കൈമാറിയത്. കണ്ണവം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീർ നെരോത്ത്, വാർഡ് അംഗം അനിൽ വള്ള്യായി എന്നിവരും കൂടെയുണ്ടായിരുന്നു. ഞായറാഴ്ച രാവിലെയാണ് കൃഷിയിടത്തിൽ കാട്ടുപന്നിയുടെ അക്രമത്തിൽ ശ്രീധരൻ മരണപ്പെട്ടത്. വന്യജീവികളുടെ അക്രമത്തിൽ കാർഷിക വിളകൾ നശിപ്പിക്കപെട്ടാൽ വനം വകുപ്പ് നഷ്ടപരിഹാരം ലഭ്യമാക്കുന്നുണ്ടെന്ന് റേഞ്ച് ഓഫീസർ സുധീർ നെരോത്ത് പറഞ്ഞു. അക്ഷയ കേന്ദ്രങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കണം. ലളിതമായ നടപടി ക്രമങ്ങളിലൂടെ കർഷകർക്ക് ഇത് ഉപയോഗപെടുത്താമെന്നും അദ്ദേഹം പറഞ്ഞു.