ബീച്ച് ഗെയിംസിന് ആവശകരമായ കൊടിയിറക്കം

സമാപനം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു
തീരദേശ മേഖലയിൽ ആവോളം ആവേശം നിറച്ച് താനൂർ ഒട്ടുംപുറം ബീച്ചിൽ ബീച്ച് ഗെയിംസിനു കൊടിയിറങ്ങി. രണ്ടു ദിനങ്ങളിലായി പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ്റെയും സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെയും നിർദ്ദേശപ്രകാരം
ജില്ലാ സ്‌പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിലാണ് ബീച്ച് ഗെയിംസ് അരങ്ങേറിയത്. ഫുട്ബോൾ, വടംവലി മത്സരങ്ങളാണ് താനൂർ ഒട്ടുംപുറം ബീച്ചിൽ നടന്നത്. കബഡി, വോളിബോൾ മത്സരങ്ങൾ പൊന്നാനിയിലും അരങ്ങേറി . ഫുട്ബോൾ, വോളിബോൾ, കബഡി, വടംവലി എന്നീ ഇനങ്ങളിലായി സ്ത്രീ - പുരുഷ മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
ഫുട്ബോൾ മത്സരത്തിൽ സാഗർ പുതിയ കടപ്പുറം, താനൂരിനെ തോൽപ്പിച്ച് ബിസ്മി യുനൈറ്റ്ഡ് പൊന്നാനി ജേതാക്കളായി. ഫൈനലിൽ കളിയുടെ മുഴുവൻ സമയവും ഇരു ടീമുകളും രണ്ട് ഗോൾ വീതമടിച്ച് തുല്യത പാലിച്ചതിനാൽ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിലും തുല്യത പാലിച്ചതിനാൽ നറുക്കിട്ടാണ് വിജയികളെ തീരുമാനിച്ചത്. ഇരു ടീമിനും 7500 രൂപ വീതം ലഭിച്ചു.
വനിതാ വടംവലി മത്സരത്തിൽ എംഇഎസ് പൊന്നാനി ജേതാക്കളും ഓറ്റു പൊന്നാനി റണ്ണറപ്പുമായി. വിജയികൾക്ക് സംസ്ഥാന തലത്തിൽ മൽസരിക്കാൻ അവസരം ലഭിക്കും. വിജയികൾക്കുള്ള ട്രോഫികളും കാഷ് അവാർഡും മന്ത്രി വിതരണം ചെയ്തു.