കെ എസ് എഫ് ഇ ലക്ഷ്യം ആയിരം ശാഖ, ഒരു ലക്ഷം കോടിയുടെ ബിസിനസ്

post

ആയിരം ശാഖകളും ഒരു ലക്ഷം കോടിയുടെ ബിസിനസുമാണ് കെ എസ് എഫ് ഇ ലക്ഷ്യമിടുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെ എസ് എഫ് ഇ തളിപ്പറമ്പ്-2 ശാഖ മന്ന ജംഗ്ഷനിലെ മണാട്ടി ടവറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടപാടുകാരോട് എല്ലാ അർഥത്തിലും ബാങ്കിങ്ങിന്റെ ആധുനിക രീതികൾ സ്വീകരിക്കുന്ന നോൺ ബാങ്കിംഗ് പൊതുമേഖല സ്ഥാപനമാണ് കെ എസ് എഫ് ഇ എന്ന് മന്ത്രി പറഞ്ഞു.

50 വർഷം പിന്നിടുമ്പോൾ പൊതുജനങ്ങളുടെ വിശ്വാസമാർജിച്ച് ഒരു പാട് വളരാൻ കെ എസ് എഫ് ഇക്ക് കഴിഞ്ഞു. സർക്കാരിന്റെ ഗ്യാരണ്ടിയും അതിന്റെ ഉത്തരവാദിത്തവും കെ എസ് എഫ് ഇക്കുണ്ട്. ജീവനക്കാർക്ക് ഏറ്റവും മികച്ച സേവന വേതന വ്യവസ്ഥകൾ നൽകുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ മാത്രം 1500 പേർക്ക് കെ എസ് എഫ് ഇയിൽ പി എസ് സി വഴി നിയമനം നൽകിയതായും മന്ത്രി പറഞ്ഞു.


പെരുമ്പയിൽ കെ എസ് എഫ് ഇ ശാഖധനമന്ത്രി ഉദ്ഘാടനം ചെയ്തു

കെ എസ് എഫ് ഇ പെരുമ്പ ശാഖ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് എൽഐസി ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുന്ന കാലഘട്ടത്തിൽ സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിലുള്ള കെ എസ് എഫ് ഇയുടെ പ്രാധാന്യം വലുതാണെന്നും നിക്ഷേപം വർധിക്കുന്നത് അനുസരിച്ച് ശാഖകളുടെ പ്രവർത്തനം ക്രമീകരിച്ച് ഈവനിംഗ് ബ്രാഞ്ചുകൾ കൂടി ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

പയ്യന്നൂരിലെ ഗാന്ധി പാർക്കിന് സമീപമുള്ള കെഎസ്എഫ്ഇ ശാഖക്ക് പുറമേയാണ് പെരുമ്പയിൽ പുതിയ ശാഖ ആരംഭിച്ചത്. ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു.