30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു; ഇഷാക് നടൻ, കാതറിൻ നടി

post

30-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി. വി.എൻ. വാസവൻ പ്രഖ്യാപിച്ചു. കഥ, കഥേതര രചനാ വിഭാഗങ്ങളിലാണ് അവാർഡുകൾ.


രചനാ വിഭാഗം: മികച്ച ഗ്രന്ഥം: ടി.വിയിൽ എന്തുകൊണ്ട് കാളിചോതി കുറുപ്പന്മാർ ഇല്ല? രചയിതാവ് : കെ. രാജേന്ദ്രൻ.


പ്രത്യേക ജൂറി പരാമർശം: ലേഖനം: വാർത്തയും സത്യാന്വേഷണവും, രചയിതാവ്: ശ്യാംജി.


കഥാവിഭാഗം: മികച്ച ഒന്നാമത്തെയും രണ്ടാമത്തേയും ടെലി സീരിയലിൽ അവാർഡിന് അർഹമായ എൻട്രികളില്ല.


മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കുറവ്): പിറ (ദൃശ്യ എന്റർടെയ്ൻമെന്റ്), സംവിധാനം: ഫാസിൽ റസാഖ്.


മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കൂടിയത്): അതിര് (പട്ടാമ്പി കേബിൾ വിഷൻ), സംവിധാനം: ഫാസിൽ റസാഖ്.


മികച്ച കഥാകൃത്ത്: ലക്ഷ്മി പുഷ്പ, പരിപാടി: കൊമ്പൽ (ജീവൻ ടി.വി).


മികച്ച ടി.വി. ഷോ (എന്റർടെയിൻമെന്റ്): ഒരു ചിരി ഇരുചിരി ബമ്പർ ചിരി, നിർമ്മാണം: മഴവിൽ മനോരമ.


മികച്ച കോമഡി പ്രോഗ്രാം: അളിയൻസ് (കൗമുദി ടി.വി), സംവിധാനം: രാജേഷ് തലച്ചിറ.


മികച്ച ഹാസ്യാഭിനേതാവ്: ഉണ്ണിരാജൻ. പി, പരിപാടി: മറിമായം (മഴവിൽ മനോരമ).


മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ആൺ, പെൺ വിഭാഗങ്ങളിൽ അർഹമായ എൻട്രികൾ ഇല്ല.


കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം: മഡ് ആപ്പിൾസ് (സെൻസേർഡ്), സംവിധാനം: അക്ഷയ് കീച്ചേരി.


മികച്ച സംവിധായകൻ (ടെലിസീരിയൽ/ടെലിഫിലിം): ഫാസിൽ റസാഖ്, പരിപാടി: പിറ, അതിര്.


മികച്ച നടൻ (ടെലിസീരിയൽ/ടെലിഫിലിം): ഇഷാക്.കെ, പരിപാടി: പിറ (ദൃശ്യ എന്റർടെയ്ൻമെന്റ്).


മികച്ച രണ്ടാമത്തെ നടൻ (ടെലി സീരിയൽ/ടെലിഫിലിം): മണികണ്ഠൻ പട്ടാമ്പി, പരിപാടി: വായനശാല (റോസ്ബൗൾ ചാനൽ).


മികച്ച നടി (ടെലിസീരിയൽ/ടെലിഫിലിം): കാതറിൻ, പരിപാടി: അന്ന കരീന (ഫ്‌ളവേഴ്‌സ് ചാനൽ).


മികച്ച രണ്ടാമത്തെ നടി (ടെലിസീരിയൽ/ടെലിഫിലിം): ജോളി ചിറയത്ത്, പരിപാടി: കൊമ്പൽ (ജീവൻ ടി.വി).


മികച്ച ബാലതാരം (ടെലിസീരിയൽ/ടെലിഫിലിം): നന്ദിത ദാസ്, പരിപാടി: അതിര് (പട്ടാമ്പി കേബിൾ വിഷൻ).


മികച്ച ഛായാഗ്രാഹകൻ: മൃദുൽ. എസ്, പരിപാടി: അതിര് (പട്ടാമ്പി കേബിൾ വിഷൻ).


മികച്ച ദൃശ്യസംയോജകൻ: റമീസ്. എം.ബി, പരിപാടി: പോസ്സിബിൾ (കണ്ണൂർ വിഷൻ).


മികച്ച സംഗീത സംവിധായകൻ: മുജിബ് മജീദ്, പരിപാടി: പോസ്സിബിൾ (കണ്ണൂർ വിഷൻ).


മികച്ച ശബ്ദലേഖകൻ: വിനായക്. എസ്, പരിപാടി: അതിര് (പട്ടാമ്പി കേബിൾ വിഷൻ).


മികച്ച കലാസംവിധായകൻ: സനൂപ് ഇയ്യാൽ, പരിപാടി: അശാന്തം (തൃശ്ശൂർ മീഡിയ വിഷൻ).


പ്രത്യേക ജൂറി പരാമർശം


സംവിധാനം: ക.കെ. രാജീവ്, പരിപാടി: അന്നകരീന (ഫളവേഴ്‌സ് ചാനൽ).


അഭിനയം: മഞ്ജു പത്രോസ്, പരിപാടി: അളിയൻസ് (കൗമുദി ടി.വി).


കഥേതര വിഭാഗം


മികച്ച ഡോക്യുമെന്ററി (ജനറൽ): അക്ഷരം പൂക്കാത്ത കാട്ടുചോലകൾ (മീഡിയ വൺ), സംവിധാനം: സോഫിയ ബിന്ദ്.


മികച്ച ഡോക്യുമെന്ററി (സയൻസ് & എൻവയോൺമെന്റ്): ആനത്തോഴർ (ഏഷ്യാനെറ്റ് ന്യൂസ്), സംവിധാനം: കെ. അരുൺകുമാർ.


മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി): തോരാക്കഥകളുടെ നാഞ്ചിനാട് (ഏഷ്യാനെറ്റ് ന്യൂസ്), സംവിധാനം: അനീഷ്. എം.ജി.


മികച്ച ഡോക്യുമെന്ററി (വിമൻ & ചിൽഡ്രൻ): മുളഗീതങ്ങൾ (സ്വയംപ്രഭ ചാനൽ), സംവിധാനം: സജീദ് നടുത്തൊടി.


മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാം: മഞ്ചാടി-ഉറുമ്പ്, കാക്ക (വിക്ടേഴ്‌സ് ചാനൽ), സംവിധാനം: ബി.എസ്. രതീഷ്).


മികച്ച ആങ്കർ (എഡ്യൂക്കേഷണൽ പ്രോഗ്രാം: അരൂജ. എം.വി, പരിപാടി: ഫസ്റ്റ് ബെൽ പ്ലസ് ടു, അമീഗോ ബ്രദേഴ്‌സ് (കൈറ്റ് വിക്ടേഴ്‌സ്).


മികച്ച സംവിധായകൻ (ഡോക്യൂമെന്ററി): റാഫി ബക്കർ, പരിപാടി: അലാമി (സിറ്റി ചാനൽ, കാഞ്ഞങ്ങാട്).


മികച്ച ന്യൂസ് ക്യാമറാമാൻ: കൃഷ്ണപ്രസാദ്. ആർ.പി, പരിപാടി: സത്രം ആദിവാസികളുടെ ദുരവസ്ഥ (ഏഷ്യാനെറ്റ് ന്യൂസ്).


മികച്ച വാർത്താവതാരകൻ: കെ.ആർ. ഗോപീകൃഷ്ണൻ, പരിപാടി: 24 വാർത്ത.


മികച്ച കോമ്പിയർ/ആങ്കർ (വാർത്തേതര പരിപാടി): പാർവതി കുര്യാക്കോസ്, സ്വന്തം ജില്ല, ആലപ്പുഴ (മനോരമ ന്യൂസ്), അരവിന്ദ്. വി, അരസിയൽ ഗലാട്ട (24 ന്യൂസ്).


മികച്ച കമന്റേറ്റർ (Out of Vision): അനൂജ രാജേഷ്, പരിപാടി: വാർത്തകൾ (24 ന്യൂസ്).


മികച്ച ആങ്കർ/ഇന്റർവ്യൂവർ (കറന്റ് അഫയേഴ്‌സ്): ജയമോഹൻ നായർ (മനോരമ ന്യൂസ്), ശരത് ചന്ദ്രൻ. എസ് (കൈരളി ടി.വി).


മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ്: മുഹമ്മദ് അസ്ലം.എ, പരിപാടി: ഭൂമി തരംമാറ്റലിന്റെ പേരിൽ തട്ടിപ്പ് (മീഡിയാ വൺ).


മികച്ച ടി.വി. ഷോ (കറന്റ് അഫയേഴ്‌സ്): പരിപാടി: ഫ്യൂവൽ ഗം, നിർമ്മാണം (ഏഷ്യാനെറ്റ് ന്യൂസ്).


മികച്ച കുട്ടികളുടെ പരിപാടി: ഇ-ക്യൂബ് സ്റ്റോറീസ്-സ്‌റ്റേജ് ഫ്രൈറ്റ് (കൈറ്റ് വിക്ടേഴ്‌സ്), സംവിധാനം: ശ്രീജിത്ത്. സി.എസ്.


പ്രത്യേക ജൂറി പരാമർശങ്ങൾ


വിദ്യാഭ്യാസ പരിപാടി: മഞ്ചാടി (കൈറ്റ് വിക്ടേഴ്‌സ്) (പ്രശസ്തി പത്രവും ശില്പവും), രചന, അവതരണം: നേഹ ഡി. തമ്പാൻ.


ഡോക്യുമന്ററി (സയൻസ് & എൻവയോൺമെന്റ്): പരിപാടി: മൂന്നാം വളവ് (സെൻസേർഡ്), സംവിധാനം: ആർ.എസ്. പ്രദീപ് കുമാർ).


കഥാവിഭാഗത്തിൽ സിദ്ധാർത്ഥ ശിവ, കഥേതര വിഭാഗത്തിൽ ജി. സാജൻ, രചനാ വിഭാഗത്തിൽ കെ.ബി. വേണു എന്നിവർ നേതൃത്വം നൽകിയ ജൂറികളാണ് അവാർഡുകൾ തെരഞ്ഞെടുത്തത്. പ്രശസ്തി പത്രം, ശിൽപം, 10,000 രൂപ മുതൽ 20,000 രൂപ എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്.