പീച്ചി ഡാമിന്റെ ഇടതുകര കനാല്‍ മാര്‍ച്ച് 2 മുതല്‍ 14 ദിവസത്തേക്ക് തുറക്കും

post

തൃശ്ശൂര്‍: പീച്ചി ഡാമിന്റെ ഇടതുകര കനാല്‍ മാര്‍ച്ച് രണ്ട് മുതല്‍ 14 ദിവസത്തേക്ക് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. കടുത്ത വേനലില്‍ പാടശേഖരങ്ങളിലെ കൃഷി ഉണങ്ങുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം െൈകക്കാണ്ടത്. പീച്ചിയിലെ വെള്ളം ഉടന്‍ തുറന്നുവിടണം എന്നും, തുറന്ന് വിടരുത് എന്നും തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. 

മാര്‍ച്ച് 10ന് ശേഷം വലതുകര കനാല്‍ തുറക്കുന്ന കാര്യം തീരുമാനിക്കും. വലതുകരയില്‍ വരുന്ന പുത്തൂര്‍, കോലഴി, അടാട്ട് പഞ്ചായത്തുകള്‍ക്കും, പുഴയ്ക്കല്‍ ബ്ലോക്കിനും, മണ്ണുത്തിയിലെ സീഡ് ഫാമിനും വെള്ളം ആവശ്യമുണ്ടെങ്കിലും അടുത്തുള്ള മാടക്കത്തറ, വില്‍ വട്ടം, ഒല്ലൂക്കര പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ വിളവെടുപ്പ് കാലമായതിനാല്‍ വെള്ളം ഒഴുകി എത്തിയാല്‍ കൃഷി നശിക്കും. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് 10ന് മുന്നേ വിളവെടുപ്പ് നടത്തി വലതുകര കനാലിലൂടെ 10ന് ശേഷം മാത്രം വെളളം തുറന്നുവിടാന്‍ ആലോചിക്കുന്നത്. വെള്ളം തുറന്നുവിട്ടാലും പാടങ്ങളില്‍ വെള്ളം കയറാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

വാട്ടര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ സന്ധ്യ വി., കൃഷി ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപദേശക സമിതി കര്‍ഷക പ്രതി നിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.