വയനാട് ജില്ലയിലെ 7 റോഡുകള്‍ക്ക് 105 കോടി അനുവദിച്ചു

post


ജില്ലയിലെ 7 റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി സി.ആര്‍.ഐ.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 105 കോടി രൂപ റോഡുകളുടെ നവീകരണത്തിനായി അനുവദിച്ചു. മാനന്തവാടി നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകള്‍ക്കായി 42 കോടി രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. പനമരം - നെല്ലിയമ്പം -നടവയല്‍ റോഡിന് 15 കോടിയും ബേഗൂര്‍ തിരുനെല്ലി റോഡിന് 12 കോടിയും വെള്ളമുണ്ട വാരാമ്പറ്റ പന്തിപ്പൊയില്‍ പടിഞ്ഞാറത്തറ റോഡിന് 15 കോടിയുമാണ് അനുവദിച്ചത്.

ബത്തേരി നിയോജക മണ്ഡലത്തിലെ രണ്ട് റോഡുകളുടെ നവീകരണത്തിനായി 33 കോടി അനുവദിച്ചു. കട്ടയാട് - പഴുപ്പത്തൂര്‍ റോഡിന് 18 കോടി രൂപയും മുള്ളന്‍കൊല്ലി - പാടിച്ചിറ - കബനിഗിരി - മരക്കടവ് - പെരിക്കല്ലൂര്‍ റോഡിന് 15 കോടി രൂപയും അനുവദിച്ചു.

കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് 30 കോടി അനുവദിച്ചു. ചെന്നലോട് - ഊട്ടുപാറ റോഡിന് 15 കോടി രൂപയും കാവുമന്ദം - മാടക്കുന്ന് - ബാങ്ക്കുന്ന് റോഡിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. പദ്ധതികള്‍ സമയ ബന്ധിതമായി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കും.