എം.പിയുടെ വീട്ടില്‍ നിന്ന് തുടക്കം : ഉദ്ഘാടകനായി കൃഷി മന്ത്രി

post

തൃശൂര്‍ :കൃഷിവകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ പാഠശാലയാക്കി ടി എന്‍ പ്രതാപന്‍ എം പി യുടെ വീടും മാറ്റുമെ്ന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍. 'ജീവനി- നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതി എം പി യുടെ തളിക്കുളത്തെ വീട്ടുവളപ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ പദ്ധതിയില്‍ പൊതുജനങ്ങളോടൊപ്പം ജനപ്രതിനിധികളെയും പങ്കാളികളാക്കുതിന്റെ ഭാഗമായാണ് ജൈവ പച്ചക്കറി കൃഷി എം പി യുടെ വീട്ടിലും ആരംഭിച്ചത്. നാട്ടിക എം എല്‍ എ ഗീത ഗോപി അധ്യക്ഷയായി. ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് 2000 വീട്ടമ്മമാര്‍ക്ക് കൃഷിയില്‍ പരിശീലനം നല്‍കുകയാണ് കൃഷിപാഠശാല കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാവരും കൃഷിക്കാരാവുക, എല്ലായിടത്തും കൃഷി എത്തിക്കുക എതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എല്ലാ പഞ്ചായത്ത് മെമ്പര്‍മാരുടെ വീട്ടിലും പോഷകത്തോട്ടങ്ങള്‍ ആരംഭിക്കും. പ്രാദേശികമായി ലഭ്യമാകുന്ന പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറി, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഹെല്‍ത്തി പ്ലേറ്റ പദ്ധതിയും ജീവനിയുടെ ഭാഗമായി പ്രോത്സാഹിപ്പിക്കും. 50 ഹെക്ടറില്‍ കൃഷി ചെയ്യുവരുടെ തോ'ങ്ങള്‍ ജീവനി പോഷക തോ'മായി പ്രഖ്യാപിക്കുമെും മന്ത്രി പറഞ്ഞു. മന്ത്രി ഉദ്ഘാടനം ചെയ്ത ജൈവപച്ചക്കറി തോ'ം പൂര്‍ണശുദ്ധിയോട് കൂടെ സംരക്ഷിക്കുമെന്ന് എം പി പറഞ്ഞു. ഓപ്പണ്‍ ഫാര്‍മിംഗ് സിസ്റ്റം, ഡ്രിപ് ഇറിഗേഷന്‍ സംവിധാനങ്ങളിലൂടെയാണ് ജൈവകൃഷി സ്ഥലമാക്കിയിരിക്കുത്. സവാള, വഴുതന, മുളക്, തക്കാളി, പയര്‍, പപ്പായ, വെണ്ട, ചീര എന്നിവയുടെ തൈകള്‍ മന്ത്രി, എം പി, എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍മാര്‍, കൃഷി ഓഫീസര്‍ എന്നിവര്‍ ചേര്‍ന്ന്ു. വിവിധ പച്ചക്കറി വിത്തുകള്‍ ജനപ്രതിനിധികള്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്തു. രാമചന്ദ്രഗുഹ രചിച്ച ഗാന്ധിജിയുടെ ആത്മകഥയുടെ കോപ്പി എം പി മന്ത്രിക്ക് സമ്മാനിച്ചു. തളിക്കുളം ബേ്‌ളാക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പി എ, വൈസ് പ്രസിഡന്റ് എം കെ ബാബു, വാര്‍ഡ് മെമ്പര്‍മാരായ സന്ധ്യ രാമകൃഷ്ണന്‍, ഷൗക്കത്ത്് അലി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ പി കെ സുഭാഷിതന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹനീഷ് കുമാര്‍, കൃഷി ഓഫീസര്‍ ഗ്രേസി തുടങ്ങിയവര്‍ പങ്കെടുത്തു