വസന്തോത്സവം കൂടുതല്‍ ജനകീയമാകുന്നു: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

post

**വസന്തോത്സവം പുഷ്പമേളയ്ക്ക് സമാപനം

**രണ്ടേകാല്‍ ലക്ഷം പേര്‍ സന്ദര്‍ശിച്ചു

**വരുമാനത്തിന്റെ 10 ശതമാനം ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം:  കനകക്കുന്നില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച വസന്തോത്സവം പുഷ്പമേള സമാപിച്ചു. പ്രകൃതിയെ സ്‌നേഹിക്കാനും പരിപാലിക്കാനുമുള്ള സന്ദേശം നല്‍കുന്നതായിരുന്നു തലസ്ഥാനത്തെ വസന്തോത്സവമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമാപന സമ്മേളനത്തില്‍. ഓരോ വര്‍ഷം പിന്നിടുമ്പോഴും  ഇത് കൂടുതല്‍ ജനകീയമാവുകയാണ്. വസന്തോത്സവത്തിലൂടെ ഗോത്ര വംശീയ ചികിത്സാ രീതികള്‍ പുറംലോകത്തെത്തിക്കാനായത് അഭിമാനകരമാണ്.  രണ്ടേകാല്‍ ലക്ഷം പേര്‍ പുഷ്പമേള ആസ്വദിച്ചു. ടിക്കറ്റ് വില്‍പ്പനയില്‍ ലഭിച്ച വരുമാനത്തിന്റെ പത്തുശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കില്‍ വിനോദസഞ്ചാരികളെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും അവശ്യ സര്‍വ്വീസുകളുടെ കൂട്ടത്തില്‍ വിനോദ സഞ്ചാരത്തെയും പരിഗണിക്കുമെന്നും മന്ത്രി  പറഞ്ഞു. സമാപന ചടങ്ങില്‍ വി.കെ.പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, കെ.ടി.ഐ.എല്‍. ചെയര്‍മാന്‍ കെ.ജി.മോഹന്‍ലാല്‍,  നഗരസഭാ കൗണ്‍സിലര്‍ പാളയം രാജന്‍, ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍,ഡോ.എസ്.പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.