ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 70 പ്രവാസികള്‍

post

12 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍

പാലക്കാട് : കുവൈറ്റ്, ദോഹ, മസ്‌കറ്റ്, കൊളംബോ, ക്വാലാലമ്പൂര്‍,  ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍  ഇന്നലെ (ജൂണ്‍ 15) ജില്ലയിലെത്തിയത് 70 പാലക്കാട് സ്വദേശികള്‍.  ഇവരില്‍ 12 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 58 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

കുവൈറ്റില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 26 പേരില്‍ 2 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 24 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.ദോഹയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 5 പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു.  4  പേര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.മസ്‌കറ്റില്‍  നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയആറു പേരില്‍ രണ്ട് പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിച്ചു. 4 പേര്‍  വീട്ടില്‍ നിരീക്ഷണത്തിലാണ്.

 കൊളംബോയില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 15 പേരില്‍ 6 പേര്‍  ഇന്‍സ്റ്റിറ്റിയൂഷനല്‍  ക്വാറന്റൈനില്‍  പ്രവേശിച്ചു. 9 പേര്‍  വീടുകളില്‍ നിരീക്ഷണത്തിലാണ്.ക്വാലാലമ്പൂരില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 16 പേരില്‍ ഒരാള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍  പ്രവേശിച്ചു. 15 പേര്‍ വീടുകളില്‍  നിരീക്ഷണത്തിലാണ്.ബഹറിനില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒരാളും കുവൈറ്റില്‍ നിന്നും എത്തിയ ഒരാളും വീടുകളില്‍  നിരീക്ഷണത്തിലാണ്.വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍  സെന്ററായ ചെമ്പൈ സംഗീത കോളേജില്‍  എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജില്ലയില്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററിലുമായി 1569 പ്രവാസികള്‍ നിരീക്ഷണത്തില്‍.ജില്ലയില്‍ വീടുകളിലും സര്‍ക്കാരിന്റെ കോവിഡ്  കെയര്‍ സെന്ററുകളിലുമായി നിലവില്‍ 1569 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവരില്‍ 554 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്.1015 പ്രവാസികള്‍  വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.