ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

post

എറണാകുളം : മെയ് 29 ലെ എയര്‍ ഏഷ്യ വിമാനത്തില്‍ മുംബൈയില്‍ നിന്നും കൊച്ചിയിലെത്തിയ 38 വയസുള്ള കോതമംഗലം സ്വദേശിനി, മെയ് 30 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ആലങ്ങാട് സ്വദേശി, മെയ് 31 ന് മഹാരാഷ്ട്രയില്‍ നിന്നും റോഡ് മാര്‍ഗം കൊച്ചിയിലെത്തിയ 49 വയസുള്ള കാക്കനാട് സ്വദേശി, ജൂണ്‍ 5 ന് കൊച്ചിയിലെത്തിയ സ്വകാര്യ ഷിപ്പിങ് കമ്പനി ജീവനക്കാരനായ 28 വയസുള്ള മഹാരാഷ്ട്ര സ്വദേശി, മെയ് 27 ലെ കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസുള്ള കൂത്താട്ടുകുളം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.

• ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള ആലുവ സ്വദേശിനിയും ജൂണ്‍ 6 നു രോഗം സ്ഥിരീകരിച്ച 41 വയസുള്ള കൂനമ്മാവ്വ് സ്വദേശിയും, ജൂണ്‍ 5 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന തിരുവന്തപുരം സ്വദേശിനിയും രോഗമുക്തി നേടി. മെയ് 17 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ  ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

•  1044 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1291 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11578 ആണ്. ഇതില്‍ 9902  പേര്‍ വീടുകളിലും, 517  പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 1159 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•  15 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  

കളമശ്ശേരി മെഡിക്കല്‍ കോളേജ്- 4   

സ്വകാര്യ ആശുപത്രികള്‍ - 11   

• വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 14 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

 കളമശ്ശേരി മെഡിക്കല്‍ കോളേജ്- 8 

സ്വകാര്യ ആശുപത്രികള്‍ - 6

• ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 114 ആണ്.

 കളമശ്ശേരി മെഡിക്കല്‍ കോളേജ് - 44   

 കരുവേലിപ്പടി താലൂക്ക് ആശുപത്രി - 2    

 പറവൂര്‍ താലൂക്ക് ആശുപത്രി- 1

 അങ്കമാലി അഡ്‌ലക്‌സ്-22

 ഐ.എന്‍.എച്ച്.എസ് സഞ്ജീവനി - 4

 സ്വകാര്യ ആശുപത്രികള്‍ - 41  

•  ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം  56 ആണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്‌സിലുമായി 52 പേരും, ഐ.എന്‍.എച്ച്.എസ് സഞ്ജീവനിയില്‍ 4 പേരുമാണ് ചികിത്സയിലുള്ളത്.  

•  ജില്ലയില്‍ നിന്നും 163 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  81 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 5 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്.  ഇനി 340  ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•  286 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 105  കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു. യാത്രാ പാസ്സിന്റെ ലഭ്യത, അറിയുന്നതിനായിരുന്നു കൂടുതല്‍ വിളികളും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കോവിഡ് കെയര്‍ സെന്ററുകളിലെ താമസം ലഭ്യമാകുന്നതിനെക്കുറിച്ച് അറിയാനും വിളികളെത്തി.

• ജില്ലാ സര്‍വൈലന്‍സ് യൂണിറ്റില്‍ നിന്ന് നിരീക്ഷണത്തിലുള്ള 542 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയര്‍ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 40 ഫോണ്‍ വിളികള്‍ സര്‍വൈലന്‍സ് യൂണിറ്റിലേക്കും എത്തി.   

• കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫീല്‍ഡ് തല ജീവനക്കാര്‍ക്കും, തദ്ദേശസ്വയംഭരണ സ്ഥപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ഹെല്‍ത്ത് വോളണ്ടിയര്‍മാര്‍ക്കും    വ്യക്തിഗത സുരക്ഷാ ഉപാധികള്‍, മാസ്‌കുകളുടെ ശരിയായ ഉപയോഗം, ശരിയായ രീതിയില്‍ കൈ കഴുകുന്ന രീതി, തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നടത്തി.

• വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘങ്ങള്‍ ഇന്ന് 5548 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 184 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ഇത് കൂടാതെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച 13 പേര്‍ക്കും ഇത്തരത്തില്‍ കൗണ്‍സലിംഗ് നല്‍കി. 

• ഐ.എം.എ ഹൗസില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി നിരീക്ഷണത്തില്‍ കഴിയുന്ന 219 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 71 ചരക്കു ലോറികളിലെ 87 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 36 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങള്‍ ഇല്ല.