നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ അഗ്നിശമനസേന അണുവിമുക്തമാക്കി

post

പാലക്കാട്: കോവിഡ് - 19 വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക് ഡൗണിനെ  തുടർന്ന്  ജില്ലയിലെ  അടഞ്ഞു കിടന്ന കടകൾ തുറക്കുന്നതിന്റെ  മുന്നോടിയായി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. പാലക്കാട് നഗരസഭ കാര്യാലയം മുതൽ വിക്ടോറിയ കോളേജ് വരെയുള്ള റോഡിന്റെ ഒരു വശത്തെ കടകളാണ്  അഗ്നിശമനസേനാ  ജില്ല മേധാവി അരുൺ ഭാസ്കറിന്റെ  നേതൃത്വത്തിലുള്ള ടീം അണുവിമുക്തമാക്കിയത്. 

കടകൾ, എ.ടി.എമ്മുകൾ,  മിൽമ ബൂത്തുകൾ,  ജില്ലാ ആയുർവേദ ആശുപത്രി,  സഹകരണ ബാങ്ക്,  ബസ് വെയിറ്റിംഗ് ഷെഡ് തുടങ്ങി ഒരു കിലോമീറ്ററോളം നീളുന്ന  വ്യാപാരസ്ഥാപനങ്ങൾ ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പങ്കാളിത്തത്തോടെ അണുവിമുക്തമാക്കി.  ലോക്ക് ഡൗണിനെ  തുടർന്ന് അടഞ്ഞുകിടന്ന കടകളിൽ ഭൂരിഭാഗവും തുറക്കുന്ന സാഹചര്യത്തിലാണ്  അണുനശീകരണം നടത്തിയത്. 

വിക്ടോറിയ കോളേജ് മുതൽ മാർക്കറ്റ് റോഡ് അടക്കമുള്ള വിവിധ വ്യാപാര സ്ഥാപനങ്ങൾ സേന ഇന്ന് അണുവിമുക്തമാക്കും