സിദ്ധാർത്ഥിന്റെ മരണം: കേസ് അന്വേഷണം സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചു

post

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ മരണം സംബന്ധിച്ച കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചു. സിദ്ധാർത്ഥിന്റെ പിതാവും ബന്ധുക്കളും മുഖ്യമന്ത്രി പിണറായി വിജയനെ കാണുകയും, കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.

സിദ്ധാർഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണ്. പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വകവുമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എന്നിരുന്നാലും കുടുംബത്തിന്റെ വികാരം മാനിച്ചാണ് കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.