ഗോള്‍ പദ്ധതിയ്ക്ക് തുടക്കമായി

post

സംസ്ഥാന സര്‍ക്കാരിന്റെ ഫുട്‌ബോള്‍ പരിശീലന പരിപാടിയായ ഗോള്‍ പദ്ധതി ലോക ചരിത്രത്തില്‍ തന്നെ മഹാ സംഭവമായി മാറിയിരിക്കുകയാണെന്ന് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. അഞ്ച് ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ ലോകത്ത് തന്നെ ഒരു സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നിച്ച് നടത്തുന്ന ഫുട്‌ബോള്‍ പരിശീലനമാണിതെന്നും മന്ത്രി പറഞ്ഞു. കടയിരിപ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗോള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കേരളത്തിലെ 20 ലക്ഷം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് രണ്ട് മില്യണ്‍ ഗോളടിപ്പിക്കുന്ന പദ്ധതിയിലൂടെ ഗിന്നസ് ബുക്കില്‍ ഇടം തേടാനും ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രണ്ടു കോടി ഗോള്‍ അടിപ്പിക്കുന്ന പരിപാടിയും കായിക വകുപ്പ് വിഭാവനം ചെയ്തിട്ടുണ്ട്. കേരള കായിക ക്ഷമതാ മിഷനിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ശാരീരിക ക്ഷമതയുള്ളവരാക്കി മാറ്റുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


കടയിരിപ്പ് സ്‌കൂളിലെ ഇന്‍ഡോര്‍ മൈതാനിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായി പന്ത് തട്ടിയായിരുന്നു മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.ചടങ്ങില്‍ പി.വി ശ്രീനിജിന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദ് മുഖ്യാതിഥിയായി. . ചടങ്ങില്‍ സര്‍വ്വ ശിക്ഷ കേരളയുടെ സഹായത്തോടെ നിര്‍മിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

ആയിരം കേന്ദ്രങ്ങളിലായി ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ വീതമുള്ള അഞ്ച് ഘട്ടങ്ങളിലായാണ് ഗോള്‍ പദ്ധതിയിലൂടെ പരിശീലനം നല്‍കുന്നത്. ഇതില്‍ നിന്നു തിരഞ്ഞെടുക്കുന്ന 100 കായിക പ്രതിഭകള്‍ക്കു പഠന ചെലവ്, താമസം, വിദേശ പരിശീലകരുടെ നേതൃത്വത്തിലുള്ള പരിശീലനം തുടങ്ങിയവ നല്‍കി മികച്ച ഫുട്‌ബോള്‍ താരങ്ങളായി വാര്‍ത്തെടുക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. ഐ.എം വിജയന്‍, ജോപോള്‍ അഞ്ചേരി, യു.ഷറഫലി, തോബിയാസ്, വി.പി സാലി തുടങ്ങിയ ഫുട്‌ബോള്‍ താരങ്ങളാണു നേതൃത്വം നല്‍കുന്ന