മുഴുവൻ സഹകരണ ,രജിസ്ടേഷൻ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളാകും

post

സഹകരണ രജിസ്ടേഷൻ സാംസ്‌കാരിക വകുപ്പുകളുടെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളും നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളികളാകുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ.ഗാന്ധിജയന്തി മുതൽ നവംബർ 1 (കേരള പിറവി) വരെ നടക്കുന്ന കാമ്പയിനിലെ എല്ലാ പരിപാടികളിലും ജീവനക്കാരും വിദ്യാർത്ഥികളും പങ്കാളികളാകും. സ്ഥാപനങ്ങൾ മുൻകൈയെടുത്ത് ലഹരിവിരുദ്ധ പ്രചാരണ പരിപാടികൾ പ്രത്യേകമായി ഈ കാലയളവിൽ സംഘടിപ്പിക്കാൻ മന്ത്രി നിർദേശം നൽകി. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അവബോധ പോസ്റ്റർ, ബോർഡ് തുടങ്ങിയവ സംസ്ഥാനത്താകെ സർക്കാർ നിർദേശിച്ച പ്രകാരം ഒരേ രീതിയിൽ സ്ഥാപിക്കും. ജീവനക്കാരുടെ സംഘടനകളോടും സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.   

പ്രാദേശിക തലത്തിൽ നത്തുന്ന ലഹരിവിരുദ്ധ, ലഹരി നിർമ്മാർജ്ജന ബോധവത്ക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി അത് കൂടുതൽ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.സഹകരണ ആശുപത്രികളുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ, ലഹരി നിർമ്മാർജ്ജന ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഇക്കാലയളവിൽ ഊർജ്ജിതമായി നടത്താനും ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു .