കാറ്റും മഴയും: ജില്ലയിൽ 13.81 കോടി രൂപയുടെ കൃഷി നാശം

post

എറണാകുളം: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും 13.81 കോടി രൂപയുടെ കൃഷി നാശം.287.150 ഹെക്ടർ കൃഷി നശിച്ചു. പെരുമ്പാവൂർ മേഖലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ട്ടങ്ങൾ സംഭവിച്ചത്. കൂവപ്പടി, മുടക്കുഴ, ഒക്കൽ കൃഷിഭവനുകളിലായി 114.600 ഹെക്ടർ കൃഷി നശിച്ചതിന് തുടർന്ന് 6,74,01500 രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.വാഴ കൃഷിക്കാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്.

നെടുമ്പാശ്ശേരി മേഖലയിൽ 3,76,58800 രൂപയുടെ നാശനഷ്ടമുണ്ടായി.96.65 ഹെക്ടർ കൃഷിയാണ് ഇവിടെ നശിച്ചത്.നെടുമ്പാശ്ശേരി, പാറക്കടവ്, പുത്തൻവേലിക്കര പഞ്ചായത്തുകളിലാണ് കൃഷി നാശമുണ്ടായത്.ജാതി കൃഷിക്കാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്. അങ്കമാലി മേഖലയിൽ 75.9 ഹെക്ടർ കൃഷി നശിച്ചു.അങ്കമാലി നഗരസഭ, കാലടി, കാഞ്ഞുർ, കറുകുറ്റി, മഞ്ഞപ്ര കൃഷിഭവനുകളിലായി 3,31,00500 രൂപയുടെ കൃഷിനാശമാണ് കണക്കാക്കുന്നത്. ജാതി, വാഴ കൃഷികൾക്കാണ് കൂടുതൽ നാശം സംഭവിച്ചത്.

വിളകൾ നശിച്ച കർഷകർ അക്ഷയ വഴി ഓൺലൈനായി AIMS പോർട്ടലിൽ ഈ മാസം പത്തിനൊന്ന് വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്,
2022-23 കരം തീർത്ത രസീത് കോപ്പി,സമ്മതപത്രം (പാട്ടത്തിന് ചെയ്തിരിക്കുന്നെങ്കിൽ മാത്രം), ബാങ്ക് അക്കൗണ്ട് കോപ്പി,വിള നശിച്ചതിന്റ അടുത്ത് കർഷകൻ നിന്ന് എടുത്ത ഫോട്ടോ,ആധാർ കാർഡ് കോപ്പി എന്നിവ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത് . തുടർന്ന് കൃഷിനാശം കൃഷി ഉദ്യോഗസ്ഥരെ കാണിക്കേണ്ടതാണ്.