'ഉത്സവം 2024' ഒരുങ്ങുന്നു; സാംസ്‌കാരിക പ്രവർത്തനങ്ങൾ ഒരു കുടക്കീഴിലേക്ക്

post

കേരളത്തിലെ സാംസ്‌കാരിക പ്രവർത്തനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പദ്ധതി തയ്യാറാക്കി സാംസ്‌കാരിക വകുപ്പ്. 'ഉത്സവം 2024' എന്നതാണ് പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര്. മാനവികതയ്ക്കും മതേതര മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന സാമൂഹിക പശ്ചാത്തലം സൃഷ്ടിക്കുകയെന്നതാകണം സാസ്‌കാരിക പ്രവർത്തനങ്ങളുടെ ലക്ഷ്യമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വൈലോപ്പിള്ളി - പല്ലാവൂർ സ്മൃതി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് വൈലോപ്പിള്ളി ശ്രീധരമേനോൻ, പല്ലാവൂർ അപ്പു മാരാർ എന്നിവരുടെ സ്മരണയ്ക്കായി വെലോപ്പിള്ളി - പല്ലാവൂർ സ്മൃതി സജ്ജീകരിച്ചിട്ടുള്ളത്.

വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വെബ്സൈറ്റ് ഉദ്ഘാടനവും പോയ വർഷത്തെ നേട്ടങ്ങൾ ആവിഷ്‌കരിക്കുന്ന 'മണവും മമതയും' എന്ന സ്മരണികയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആൻറണി സ്മരണിക ഏറ്റുവാങ്ങി. വൈലോപ്പിള്ളി - പല്ലാവൂർ സ്മൃതി ശിലാഫലകം അനാച്ഛാദനവും മന്ത്രി നിർവഹിച്ചു.